"അവൻ ആണ് ഞങ്ങടെ തുറുപ്പ് ചീട്ട്"; റഫിഞ്ഞയെ വാനോളം പുകഴ്ത്തി ബാഴ്‌സിലോണ പരിശീലകൻ

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ ഏറ്റവും തകർപ്പൻ പ്രകടനം നടത്തുന്ന ടീം ആണ് ബാഴ്‌സിലോണ. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അവർ യങ്ങ് ബോയ്സിനെ പരാജയപ്പെടുത്തിയത്. റോബർട്ട് ലെവന്റോസ്ക്കി മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി മുൻപിൽ നിന്നും ടീമിനെ നയിച്ചു. കൂടാതെ റാഫിഞ്ഞയും, ഇനീഗോ മാർട്ടിനസും ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും വീതമാണ് സ്വന്തമാക്കിയിട്ടുള്ളത്.മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ റാഫീഞ്ഞയാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.

പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മിന്നും പ്രകടനമാണ് ബാഴ്‌സിലോണ ടീം നടത്തി വരുന്നത്. കൂടാതെ ബ്രസീലിയൻ താരമായ റാഫിഞ്ഞ 10 മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകളും മൂന്നു അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി. റാഫിഞ്ഞയെ കുറിച്ച് പരിശീലകനായ ഫ്ലിക്ക് സംസാരിച്ചു.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

”ഞാൻ ഇവിടേക്ക് വരുന്നതിന് മുന്നേ തന്നെ എനിക്ക് അറിയാവുന്ന താരമാണ് റാഫിഞ്ഞ. അദ്ദേഹത്തിന്റെ മികവ് എത്രത്തോളം ഉണ്ടെന്ന് എനിക്കറിയാം. നിലവിൽ ഒരുപാട് ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. ടീമിനകത്ത് പ്രധാനപ്പെട്ടവനാണ് എന്ന ഫീൽ അദ്ദേഹത്തിനുണ്ട്. ഇതുകൊണ്ടൊക്കെയാണ് റാഫിഞ്ഞയെ പോലെയുള്ള താരങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നത്. ഒരു താരത്തിൽ നിന്നും ഞാൻ ആഗ്രഹിക്കുന്ന ഹാർഡ് വർക്കിനുള്ള ഉത്തമ ഉദാഹരണമാണ് റാഫീഞ്ഞ. അദ്ദേഹം നന്നായി പ്രസ് ചെയ്യുന്നു, എതിരാളികളെ എപ്പോഴും വരുതിയിലാക്കാൻ അദ്ദേഹത്തിന് കഴിയുന്നു. വിജയം നേടാൻ വേണ്ടി മറ്റുള്ള താരങ്ങളുമായി അദ്ദേഹം സഹകരിക്കുന്നു ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.

തകർപ്പൻ ജയമാണ് ഇന്നത്തെ മത്സരത്തിൽ ബാഴ്‌സിലോണ സ്വന്തമാക്കിയത്. മത്സരത്തിൽ 21 ഷോട്ടുകളാണ് അവർ എതിർ പോസ്റ്റിലേക്ക് അടിച്ചിട്ടത്. നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ബാഴ്സലോണയാണ്. അടുത്ത മത്സരത്തിൽ ഡിപ്പോർട്ടിവോ അലാവസാണ് അവരുടെ എതിരാളികൾ.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി