"നല്ല കാര്യങ്ങൾ സംഭവിക്കാൻ ഇരിക്കുന്നതെ ഒള്ളു"; മത്സരത്തെ കുറിച്ച് ബ്രസീൽ പരിശീലകൻ പറയുന്നത് ഇങ്ങനെ

ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ ചിലിയെ പരാജയപ്പെടുത്തി കരുത്തരായ ബ്രസീൽ തങ്ങളുടെ രാജകീയ തിരിച്ച് വരവിന് തയ്യാറെടുത്തു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ ചിലിയെ പരാജയപെടുത്തിയിരിക്കുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചിലി ലീഡ് ഗോൾ നേടിയത് ബ്രസീൽ ടീമിൽ ആശങ്ക പടർത്തി. എന്നാൽ ഇഗോർ ജീസസ് നേടിയ ഗോൾ ബ്രസീലിന് സമനില നേടിക്കൊടുത്തു. പിന്നീട് മത്സരത്തിന്റെ അവസാന സമയത്ത് ലൂയിസ് ഹെൻറിക്കെ നേടിയ ഗോളാണ് വിജയം സമ്മാനിച്ചത്.

സമീപകാലത്ത് മോശമായ പ്രകടനങ്ങളായിരുന്നു ബ്രസീൽ ടീം കാഴ്ച വെച്ചത്. ഇന്നത്തെ മത്സരം വിജയിച്ചത് കൊണ്ട് അവരുടെ ആത്മവിശ്വാസം കൂടി എന്നാണ് പരിശീലകനായ ഡൊറിവാൽ ജൂനിയർ പറയുന്നത്.

ഡൊറിവാൽ ജൂനിയർ പറയുന്നത് ഇങ്ങനെ:

”ഉടനടി ഒരു മാറ്റം എളുപ്പമല്ല. വേൾഡ് കപ്പിലെ അവസാന മത്സരത്തിൽ ഉണ്ടായിരുന്ന നാല് താരങ്ങളെ മാത്രം വെച്ചുകൊണ്ടാണ് നമ്മൾ ഈ മത്സരത്തിൽ കളിച്ചിട്ടുള്ളത്. കഴിഞ്ഞ വേൾഡ് കപ്പിൽ ഉണ്ടായിരുന്ന സ്ട്രക്ചർ അല്ല ഇപ്പോൾ നമുക്കുള്ളത്. ഒരുപാട് പുതിയ താരങ്ങളാണ്. കഴിഞ്ഞ രണ്ടു വർഷമായി ഒരു മികച്ച ടീം തന്നെ നമുക്കുണ്ട്. എന്നിട്ടും നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. വർക്ക് തുടങ്ങുന്നതിന് മുൻപേ തന്നെ വിജയം ആഗ്രഹിക്കുന്നവരാണ് ഇവിടെയുള്ളവരിൽ പലരും. എന്നാൽ അത് സാധ്യമല്ല”

“മാറ്റം എല്ലാവരും ആവശ്യപ്പെടുന്നുണ്ട്, പക്ഷേ അത് എളുപ്പത്തിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല. വർക്ക് തുടങ്ങുന്നതിനു മുൻപേ വിജയം കാണുക എന്നുള്ളത് ഡിക്ഷണറിയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. അതൊരിക്കലും നടക്കില്ല. ക്ഷമ ആവശ്യമാണ്. നമുക്ക് ഒരു വണ്ടർഫുൾ ആയ മത്സരം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ നമ്മൾ വളർച്ചയുടെ പാതയിൽ തന്നെയാണ്. ആരാധകരുടെ പിന്തുണയോടെ കൂടി ഞങ്ങൾക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് കാണിച്ചു കൊടുക്കേണ്ടതുണ്ട്. ഇനിയും കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട് “ ഡൊറിവാൽ ജൂനിയർ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ