"വ്യാജമായ കാര്യങ്ങളാണ് പുറത്ത് വരുന്നത്, ഞാൻ നിരപരാധിയാണ്"; വാതുവെപ്പ് ആരോപണത്തിൽ ലുകാസ് പക്കേറ്റ പറയുന്നത് ഇങ്ങനെ

ഫുട്ബോളിലെ ബെറ്റിങ് കേസിൽ അകപ്പെട്ടിരിക്കുകയാണ് സൂപ്പർ താരമായ ലുകാസ് പക്കേറ്റ. വെസ്റ്റ്‌ഹാം യുണൈറ്റഡിനു വേണ്ടി 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മനപ്പൂർവ്വം യെല്ലോ കാർഡുകൾ വഴങ്ങി എന്നാണ് അദ്ദേഹത്തിന് നേരെ ഉയർന്ന് വരുന്ന ആരോപണം. അതിലെ അന്വേഷണം ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. താരം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ആജീവനാന്തം ഫുട്ബോളിൽ നിന്ന് വിലക്ക് ലഭിച്ചേക്കാം.

എന്തായാലും ഈ വിഷയത്തിൽ ഒരു സ്റ്റേറ്റ്മെന്റ് പക്കേറ്റയുടെ ഭാഗത്ത് നിന്ന് പുറത്ത് വന്നിട്ടുണ്ട്. ഇത് വ്യാജമായ വർത്തയാണെന്നും, അന്വേഷണത്തിന്റെ വാർത്തകൾ ചോരുന്നുണ്ട് എന്നുമാണ് അദ്ദേഹം പറയുന്നത്.

പക്കേറ്റയുടെ സ്റ്റേറ്റ്മെന്റിൽ പറയുന്നത് ഇങ്ങനെ:

”തികച്ചും വ്യാജമായ കാര്യങ്ങളാണ് പത്രങ്ങളിൽ ഇതേക്കുറിച്ച് വരുന്നത്. ഇംഗ്ലീഷ് മാധ്യമങ്ങളിലും ബ്രസീലിയൻ മാധ്യമങ്ങളിലും വ്യാജമായ കാര്യങ്ങൾ വരുന്നു. അക്കാര്യത്തിൽ ഞാൻ കടുത്ത നിരാശനാണ്. ഫുട്ബോൾ അസോസിയേഷന്റെ അന്വേഷണം തികച്ചും രഹസ്യം ആയിരിക്കണം. കാരണം എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് അത് വളരെയധികം ഗൗരവമായതാണ്.

പക്കേറ്റ തുടർന്നു:

എന്നാൽ പല വിവരങ്ങളും അവിടെ നിന്നും ചോരുന്നുണ്ട്. അത് എന്റെ ഭാവി അപകടത്തിൽ ആക്കുകയാണ് ചെയ്യുന്നത്. എനിക്ക് നീതി ലഭിക്കുന്നത് ഇല്ലാതാകാൻ അത് കാരണമായേക്കും. അന്വേഷണത്തിന്റെ പല കാര്യങ്ങളും ഞാൻ പൊതുമാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. എനിക്ക് മേൽ ചാർത്തപ്പെട്ട എല്ലാ കുറ്റങ്ങളും ഞാൻ നിഷേധിക്കുന്നു. എന്റെ നിരപരാധിത്യം തെളിയിക്കാൻ വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ് ” പക്കേറ്റ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെ.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം