ബെംഗളൂരു എഫ്‌സിയിലെ ഞങ്ങളുടെ നല്ല സഹപ്രവർത്തകർ താരത്തിനെതിരെ നടപടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നു, വംശീയ അധിക്ഷേപത്തിന് പിന്നാലെ ബാംഗ്ലൂർ താരത്തിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്; പ്രസ്താവന ഏറ്റെടുത്ത് ആരാധകർ

കേരളം ബ്ലാസ്റ്റേഴ്‌സ് എന്ന മലയാളികളുടെ വികാരമായ ക്ലബ്ബിനെ ഈ കാലയളവിൽ മുഴുവൻ സ്നേഹിക്കുന്ന, അവരുടെ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന കാണികൾ ഒന്നേ ആഗ്രഹിച്ചിട്ടുള്ളു- മികച്ച ഫുട്‍ബോൾ. ടീം സമനില വഴങ്ങിയാൽ പോലും അത് മികച്ച ഫുട്‍ബോൾ കളിച്ചിട്ട് ആണെങ്കിൽ ആരാധക കൂട്ടം സന്തോഷിക്കും. അങ്ങനെയുള്ള മഞ്ഞപ്പട ഇന്നലെ സ്റ്റേഡിയത്തിലേക്ക് എത്തിയത് കഴിഞ്ഞ സീസണിൽ ബാംഗ്ലൂരുമായി നടന്ന മത്സരത്തിലുണ്ടായ വിവാദങ്ങൾക്കും കിട്ടിയ അപമാനത്തിനും പണി കൊടുക്കാനാണ്. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആ ആഗ്രഹം സാധിച്ചു കൊടുത്തു, ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞു ജയം സ്വന്തമാക്കിയിരുന്നു.

മത്സരവുമായി ബന്ധപ്പെട്ട ഒരു വിവാദം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളെ ചെറുത്ത് നിൽക്കാൻ ആകാത്ത സമ്മർദ്ദം വംശീയ അധിക്ഷേപമായി പ്രകടിപ്പിച്ചത് അവരുടെ വിദേശ താരമായ റയാൻ വില്യംസ് ആണ്. ഐബാൻബ ഡോഹ്‌ലിങ്ങിനെതിരേയാണ് വംശീയ ചുവയുള്ള ആംഗ്യങ്ങൾ ബെംഗളൂരു താരം കാട്ടിയത്. മത്സരം മുറുകുന്നതിനിടെയായിരുന്നു താരത്തിന്റെ അധിക്ഷേപം കലർന്ന ആംഗ്യം വന്നത്. നടപടി എടുക്കണം എന്നും ഈ സംഭവത്തെ അത്ര ലഘുവായി കാണരുതെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഫുട്‍ബോൾ പ്രേമികളും ആവശ്യപെടുന്നുണ്ട്.

കളിയുടെ 82 മത്തെ മിനിറ്റിലായിരുന്നു സംഭവം. പന്തിനായി ഐബാനെതിരേ പോരാടുന്നതിനിടയിൽ വില്യംസുമായി കൊമ്പുകോർത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി വായ്‌നാറ്റം സൂചിപ്പിക്കുന്ന പോലെ വില്യംസ് പരിഹസിക്കുന്നതും കാണാം. ഇത്തരത്തിലുള്ള അധിക്ഷേപങ്ങളും മുമ്പും ഫുട്‍ബോൾ ലോകത്ത് നടന്നിട്ടുണ്ട്. അതിനാൽ തന്നെ ഈ ചിത്രവുമായി അതിനെയൊക്കെ ആരാധകർ ബന്ധപ്പെടുത്തുന്നുമുണ്ട്. ഗ്രൗണ്ടിലെ ദൃശ്യങ്ങൾ കളി കഴിഞ്ഞ ശേഷമാണ് വൈറലാകുന്നതും ആരാധകർ ചർച്ച ചെയ്യുന്നതും. കളിയിൽ തോറ്റ ദേഷ്യം തീർക്കേണ്ടത് ഇങ്ങനെ അല്ലെന്നും ഇത്തരത്തിൽ ഉള്ള പ്രവർത്തി ചെയ്യുന്നത് അപമാനകരം ആണെന്നും വിദേശ താരത്തെ ആരാധകർ ഓർമിപ്പിച്ചു.

എന്തായാലും മഞ്ഞപ്പടയ്ക്ക് പിന്നാലെ ക്ലബ് അധികൃതരും ഇതിനെതിരെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ താരത്തിന് നേരിട്ട അപമാനത്തെക്കുറിച്ച് ക്ലബ്ബ് ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകർക്ക് തന്നെ പരാതി നൽകിയിരിക്കുകയാണ്. ക്ലബ് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്:

ബെംഗളൂരു എഫ്‌സിക്കെതിരായ ഞങ്ങളുടെ ഉദ്ഘാടന മത്സരത്തിനിടെയുണ്ടായ ഖേദകരമായ സംഭവത്തിൽ കടുത്ത നിരാശയും ആശങ്കയും പ്രകടിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നു, മത്സരത്തിനിടെ ഞങ്ങളുടെ ഒരു കളിക്കാരനോട് ബംഗളൂരു എഫ്‌സി കളിക്കാരൻ അപമര്യാദയായി പെരുമാറിയതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ക്ലബിലും സ്‌പോർട്‌സിലും വംശീയവും അപകീർത്തികരവുമായ പെരുമാറ്റത്തിന് തികച്ചും ഇടമില്ലെന്ന് വ്യക്തമായി വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വംശീയത, വിവേചനം, അനാദരവ് എന്നിവയ്ക്ക് ഫുട്ബോൾ മൈതാനത്തോ മറ്റെവിടെയെങ്കിലുമോ സ്ഥാനമില്ല.

ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗിക പരാതി നൽകിയിട്ടുണ്ട്. അധികാരികൾ ഈ വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും ഉചിതമായി പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഉചിതമായ നടപടിയെടുക്കാൻ ബെംഗളൂരു എഫ്‌സിയിലെ ഞങ്ങളുടെ നല്ല സഹപ്രവർത്തകരോടും ഞങ്ങൾ ആവശ്യപ്പെടുന്നു.

വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ആളുകളെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്ബോൾ. പരസ്പര ബഹുമാനത്തിനുള്ള വേദിയാണിത്. ഫുട്ബോളിലും ഞങ്ങളുടെ ക്ലബ്ബിലും വൈവിധ്യത്തിന്റെയും ഉൾപ്പെടുത്തലിന്റെയും ആദരവിന്റെയും ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Latest Stories

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ