ക്വിക്ക് ഫ്രീകിക്കും ഇല്ല ക്രിസ്റ്റൽ ജോണും വന്നില്ല, ബാംഗ്ലൂരിനെ തകർത്ത് എ.ടി.കെ മോഹന് കിരീടം

ആവേശം അവസാനം വരെ അലതല്ലി നിന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിനൊടുവിൽ ബാംഗ്ലൂർ എഫ് സിയെ തോൽപ്പിച്ച് എ.ടി.കെ മോഹൻ ബഗാന്കിരീടം . മുഴുവൻ സമയത്തും അധികസമയത്തും ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാൻ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്. പെനാൽറ്റിയിൽ നിന്നാണ് മത്സരത്തിലെ മൂന്ന് ഗോളുകൾ പിറന്നത്. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രിയും റോയ് കൃഷ്‌ണയുമാണ് ബാംഗ്ലൂരിന്റെ ഗോൾ നേടിയത് . പെനാൽറ്റിയിൽ കൊൽക്കത്തയുടെ എല്ലാ ഷോട്ടുകളും ഗോൾ ആയപ്പോൾ ബാംഗ്ലൂരിന്റെ രണ്ട് കിക്കുകൾ പിഴച്ചു. പെനാൽറ്റിയിൽ 4 – 3 നാൻ കൊൽക്കത്ത ജയിച്ചുകയറിയത്.

എ.ടി.കെ മോഹൻ ബഗാനാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. റോയ് കൃഷ്‌ണയുടെ ഹാൻഡ് ബോളിനൊടുവിൽ കിട്ടിയ പെനാൽറ്റിയാണ് വളരെ എളുപ്പത്തിൽ ഗോൾ നേടിയത്. അത് പെനാൽറ്റിയല്ല എന്ന വാദം ബാംഗ്ലൂർ താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായപ്പോൾ റഫറിയുടെ തീരുമാനം ഉറച്ചതെയിരുന്നു. എന്നാൽ ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ കിട്ടിയ പെനാൽറ്റി ബാംഗ്ലൂരും ഗോളാക്കിയതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയും ആവേശകരമായിരുന്നു. ഇരു ടീമുകളും പൊരുതി കളിച്ചതോടെ പ്രതിരോധനിരക്ക് പണിയായി. കളിയുടെ ഒഴുക്കിന് വിപരീതമായി ബാംഗ്ലൂർ റോയ് കൃഷ്ണയുടെ ലീഡ് എടുത്തു, 78 ആം മിനിറ്റിൽ റോയ് കൃഷ്ണയാണ് ബാംഗ്ലൂരിനായി സ്കോർ ചെയ്തത്. എന്നാൽ കൊൽക്കത്ത വിട്ടുകൊടുത്തില്ല, പെട്രറ്റോസ് 85-ാം മിനുറ്റിൽ മറ്റൊരു പെനാൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ കൊൽക്കത്തയ്ക്ക് ആസ്‌ഗ്വാസമായി.

അധിക സമയത്ത് കിട്ടിയ അവസരങ്ങൾ കൊൽക്കത്തയ്ക്ക് അതൊന്നും മുതലാക്കാൻ സാധിച്ചില്ല. മത്സരം ആവേശകരമായ പെനാൽറ്റിയിലേക്ക് നീങ്ങിയപ്പോൾ ബാംഗ്ലൂർ ജയം പ്രതീക്ഷിച്ചു, എന്നാൽ സംഭവിച്ചത് മറിച്ചാണ്

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക