അന്തസ് വേണമെടാ അന്തസ്; "എന്നെ കുറിച്ച് അനാവശ്യം പറയരുത്"; പൊട്ടിത്തെറിച്ച് കിലിയൻ എംബപ്പേ

ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ ആണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന വാർത്ത താരം. എംബപ്പേ ഇത്തവണത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസ് ടീമിന്റെ കൂടെ കളിക്കില്ല എന്ന വാർത്ത ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു നൈറ്റ് ക്ലബ്ബിൽ പോയിരുന്നു. തന്റെ സുഹൃത്തുക്കളോടൊപ്പം സ്വീഡനിലെ ഒരു നൈറ്റ് ക്ലബ്ബിലായിരുന്നു അദ്ദേഹം പോയിരുന്നത്. സ്റ്റോക്ക് ഹോമിലെ ബാങ്ക് ഹോട്ടലിലായിരുന്നു എംബപ്പേയും സുഹൃത്തുക്കളും താമസിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട വാർത്ത ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. താരം താമസിച്ച ഹോട്ടൽ ഒരു റേപ്പ് കേസ് നടന്നിട്ടുണ്ട് എന്നും ഇക്കാര്യത്തിൽ പോലീസ് അന്വേഷണങ്ങൾ നടത്തുന്നു എന്നുമായിരുന്ന റിപ്പോർട്ട്. ഇത് വ്യാപകമായതോടെ എംബപ്പേ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:

” ഫേക്ക് ന്യൂസ്. ഇത്തരം വാർത്തകൾ ഇപ്പോൾ കൂടുതൽ പ്രെഡിക്റ്റബിൾ ആയിരിക്കുന്നു. എന്റെ ഹിയറിങ്ങിന് തൊട്ടു മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത് ” കിലിയൻ എംബപ്പേ എഴുതിയ കുറിപ്പ് ഇങ്ങനെ.

പിഎസ്ജി ഇത് വരെയായി എംബാപ്പയ്ക്ക് സാലറി കൊടുത്തിട്ടില്ല. അതുമായി ബന്ധപ്പെട്ട ഇപ്പോഴും കേസ് നടക്കുന്നുണ്ട്. ആ ഹിയറിങ്ങിന്റെ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ഹിയറിങ്ങിന് തൊട്ടു മുന്നേയാണ് ഇത്തരം വ്യാജവാർത്തകൾ വരുന്നത് എന്നാണ് ഈ താരം ആരോപിക്കുന്നത്. തന്നെ മനപ്പൂർവ്വം കരുവാരിത്തേക്കാൻ പലരും ശ്രമിക്കുന്നുണ്ട് എന്നാണ് എംബപ്പേ ഇപ്പോൾ സംശയിക്കുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ