അന്തസ് വേണമെടാ അന്തസ്; "എന്നെ കുറിച്ച് അനാവശ്യം പറയരുത്"; പൊട്ടിത്തെറിച്ച് കിലിയൻ എംബപ്പേ

ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ ആണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന വാർത്ത താരം. എംബപ്പേ ഇത്തവണത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസ് ടീമിന്റെ കൂടെ കളിക്കില്ല എന്ന വാർത്ത ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു നൈറ്റ് ക്ലബ്ബിൽ പോയിരുന്നു. തന്റെ സുഹൃത്തുക്കളോടൊപ്പം സ്വീഡനിലെ ഒരു നൈറ്റ് ക്ലബ്ബിലായിരുന്നു അദ്ദേഹം പോയിരുന്നത്. സ്റ്റോക്ക് ഹോമിലെ ബാങ്ക് ഹോട്ടലിലായിരുന്നു എംബപ്പേയും സുഹൃത്തുക്കളും താമസിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട വാർത്ത ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. താരം താമസിച്ച ഹോട്ടൽ ഒരു റേപ്പ് കേസ് നടന്നിട്ടുണ്ട് എന്നും ഇക്കാര്യത്തിൽ പോലീസ് അന്വേഷണങ്ങൾ നടത്തുന്നു എന്നുമായിരുന്ന റിപ്പോർട്ട്. ഇത് വ്യാപകമായതോടെ എംബപ്പേ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:

” ഫേക്ക് ന്യൂസ്. ഇത്തരം വാർത്തകൾ ഇപ്പോൾ കൂടുതൽ പ്രെഡിക്റ്റബിൾ ആയിരിക്കുന്നു. എന്റെ ഹിയറിങ്ങിന് തൊട്ടു മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത് ” കിലിയൻ എംബപ്പേ എഴുതിയ കുറിപ്പ് ഇങ്ങനെ.

പിഎസ്ജി ഇത് വരെയായി എംബാപ്പയ്ക്ക് സാലറി കൊടുത്തിട്ടില്ല. അതുമായി ബന്ധപ്പെട്ട ഇപ്പോഴും കേസ് നടക്കുന്നുണ്ട്. ആ ഹിയറിങ്ങിന്റെ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ഹിയറിങ്ങിന് തൊട്ടു മുന്നേയാണ് ഇത്തരം വ്യാജവാർത്തകൾ വരുന്നത് എന്നാണ് ഈ താരം ആരോപിക്കുന്നത്. തന്നെ മനപ്പൂർവ്വം കരുവാരിത്തേക്കാൻ പലരും ശ്രമിക്കുന്നുണ്ട് എന്നാണ് എംബപ്പേ ഇപ്പോൾ സംശയിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ