അന്തസ് വേണമെടാ അന്തസ്; "എന്നെ കുറിച്ച് അനാവശ്യം പറയരുത്"; പൊട്ടിത്തെറിച്ച് കിലിയൻ എംബപ്പേ

ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ ആണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന വാർത്ത താരം. എംബപ്പേ ഇത്തവണത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസ് ടീമിന്റെ കൂടെ കളിക്കില്ല എന്ന വാർത്ത ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു നൈറ്റ് ക്ലബ്ബിൽ പോയിരുന്നു. തന്റെ സുഹൃത്തുക്കളോടൊപ്പം സ്വീഡനിലെ ഒരു നൈറ്റ് ക്ലബ്ബിലായിരുന്നു അദ്ദേഹം പോയിരുന്നത്. സ്റ്റോക്ക് ഹോമിലെ ബാങ്ക് ഹോട്ടലിലായിരുന്നു എംബപ്പേയും സുഹൃത്തുക്കളും താമസിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട വാർത്ത ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. താരം താമസിച്ച ഹോട്ടൽ ഒരു റേപ്പ് കേസ് നടന്നിട്ടുണ്ട് എന്നും ഇക്കാര്യത്തിൽ പോലീസ് അന്വേഷണങ്ങൾ നടത്തുന്നു എന്നുമായിരുന്ന റിപ്പോർട്ട്. ഇത് വ്യാപകമായതോടെ എംബപ്പേ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:

” ഫേക്ക് ന്യൂസ്. ഇത്തരം വാർത്തകൾ ഇപ്പോൾ കൂടുതൽ പ്രെഡിക്റ്റബിൾ ആയിരിക്കുന്നു. എന്റെ ഹിയറിങ്ങിന് തൊട്ടു മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത് ” കിലിയൻ എംബപ്പേ എഴുതിയ കുറിപ്പ് ഇങ്ങനെ.

പിഎസ്ജി ഇത് വരെയായി എംബാപ്പയ്ക്ക് സാലറി കൊടുത്തിട്ടില്ല. അതുമായി ബന്ധപ്പെട്ട ഇപ്പോഴും കേസ് നടക്കുന്നുണ്ട്. ആ ഹിയറിങ്ങിന്റെ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ഹിയറിങ്ങിന് തൊട്ടു മുന്നേയാണ് ഇത്തരം വ്യാജവാർത്തകൾ വരുന്നത് എന്നാണ് ഈ താരം ആരോപിക്കുന്നത്. തന്നെ മനപ്പൂർവ്വം കരുവാരിത്തേക്കാൻ പലരും ശ്രമിക്കുന്നുണ്ട് എന്നാണ് എംബപ്പേ ഇപ്പോൾ സംശയിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക