നീലയിൽ ഇനിയില്ല; കെവിൻ ഡി ബ്രൂയിനെ മാഞ്ചസ്റ്റർ സിറ്റി വിട്ടു

മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ ഡി ബ്രൂയിനെ ഈ വേനൽക്കാലത്ത് കരാർ അവസാനിക്കുന്ന പശ്ചാത്തലത്തിൽ മാഞ്ചസ്റ്റർ സിറ്റി ക്ലബ് വിടാൻ തീരുമാനിച്ചു. നിലവിൽ അദ്ദേഹത്തിന് അമേരിക്കയിലെയും സൗദി അറേബ്യയിലെയും ക്ലബ്ബുകളുമായി അദ്ദേഹത്തിന് ശക്തമായ ബന്ധമുണ്ട്. വെള്ളിയാഴ്ച രാവിലെ, ബെൽജിയൻ താരം എത്തിഹാദ് സ്റ്റേഡിയം വിടുകയാണെന്ന് പ്രഖ്യാപിച്ചു.

ക്ലബ്ബിന്റെ ആരാധകർക്കുള്ള ഒരു കത്തിൽ ഡി ബ്രൂയിൻ എഴുതി: “പ്രിയപ്പെട്ട മാഞ്ചസ്റ്റർ, ഇത് വായിക്കുമ്പോൾ, ഞാൻ എന്താണ് പറയാൻ പോകുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. അതിനാൽ ഞാൻ നേരിട്ട് അതിലേക്ക് കടക്കാം. ഒരു മാഞ്ചസ്റ്റർ സിറ്റി കളിക്കാരനെന്ന നിലയിൽ ഇത് എന്റെ അവസാന മാസങ്ങളാണെന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. “ഇതിനെക്കുറിച്ച് എഴുതാൻ എളുപ്പമുള്ള കാര്യമല്ല, പക്ഷേ ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ, ഈ ദിവസം ഒടുവിൽ വരുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ആ ദിവസം ഇതാ വന്നിരിക്കുന്നു.”

വോൾഫ്സ്ബർഗിൽ നിന്ന് 54 മില്യൺ പൗണ്ട് മുടക്കി സൈൻ ചെയ്ത ഡി ബ്രൂയ്നെ സിറ്റിക്കൊപ്പം ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും അഞ്ച് ലീഗ് കപ്പുകൾ, രണ്ട് എഫ്എ കപ്പുകൾ, ഒരു ചാമ്പ്യൻസ് ലീഗ് എന്നിവയും നേടിയിട്ടുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ