നെയ്മർ തുടങ്ങിയിട്ടേ ഉള്ളു; വിജയകുതിപ്പ് തുടർന്ന് സാന്റോസ് എഫ്‌സി; ബ്രഗാൻ്റിനോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് വിജയം

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരമാണ് നെയ്മർ ജൂനിയർ. ക്ലബ് ലെവലിൽ അദ്ദേഹം അൽ ഹിലാലിൽ നിന്ന് ഇറങ്ങി ഇപ്പോൾ തന്റെ ആദ്യ ക്ലബായ സാന്റോസിലാണ് കളിക്കുന്നത്.

ഇന്ന് പ്രീമിയർ സ്റ്റേറ്റ് ലീഗിൽ ബ്രഗാൻ്റിനോയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സാന്റോസ് എഫ്‌സി എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ചു. ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയറും, ജോവോ ഷ്മിഡും ചേർന്നാണ് സാന്റോസിനെ വിജയിപ്പിച്ചത്. പരിക്കിൽ നിന്ന് മുക്തി നേടി തിരികെ തന്റെ ആദ്യ ക്ലബായ സാന്റോസിലേക്ക് വന്ന താരം ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.

മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് സാന്റോസ് എഫ്‌സി തന്നെയാണ്. 53 ശതമാനവും പൊസഷൻ അവരുടെ കൈയിലായിരുന്നു. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ നെയ്മർ ഗോൾ നേടി ടീമിനെ ലീഡ് ചെയ്യിപ്പിച്ചു. ഫ്രീ കിക്കിലൂടെയാണ് നെയ്മർ ഗോൾ നേടിയത്. തുടർന്ന് ബ്രസീൽ താരം ജോവോ ഷ്മിഡ് 56 ആം മിനിറ്റിൽ രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു. പോയിന്റ് ടേബിളിൽ 47 പോയിന്റുകളുമായി സാന്റോസ് എഫ്‌സിയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി