പെലെയുടെ 52 വർഷം പഴക്കമുള്ള റെക്കോഡും തകര്‍ത്ത്‌ നെയ്മർ; ബൊളീവിയയ്ക്കെതിരെ തകർപ്പൻ വിജയവുമായി ബ്രസീൽ

ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബ്രസീൽ തങ്ങളുടെ വിജയക്കുതിപ്പിന് തുടക്കമിട്ടു. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ആദ്യ കളിയിൽ തന്നെ രണ്ട് ഗോളും ഒരു അസസിസ്റ്റുമടക്കം മിന്നുന്ന പ്രകടനമാണ് സൂപ്പർ താരം നെയ്മർ പുറത്തെടുത്തത്.

ഇതോടെ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ  ഗോൾ നേടിയ താരമെന്ന ഇതിഹാസ താരം പെലെയുടെ 52 വർഷം പഴക്കമുള്ള  റെക്കോർഡാണ് നെയ്മർ തകർത്തത്. ഈ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ബ്രസീലിന് വേണ്ടി 79 ഗോളുകളാണ് നെയ്മർ പൂർത്തിയാക്കിയത്. പെലെക്ക് 77 ഗോളുകളും മൂന്നാം സ്ഥാനത്തുള്ള റൊണോൾഡോയ്ക്ക് 62 ഗോളുകളുമാണുള്ളത്.

മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ബ്രസീൽ പുറത്തെടുത്തത്, രണ്ട് ഗോളുകൾ നേടി റോഡ്രിഗോയും, ഒരു ഗോളോട് കൂടി റാഫീന്യയും ബ്രസീലിന് വേണ്ടി ലക്ഷ്യം കണ്ടു.

ബൊളീവിയക്ക് വേണ്ടി വിക്ടർ അബ്രെഗോ ആശ്വാസ ഗോൾ നേടി.ഈ വിജയത്തോട് കൂടി മൂന്ന് പോയന്റുകളുമായി ബ്രസീൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. യുറുഗ്വായ്, അർജന്റീന, കൊളംബിയ ടീമുകൾക്കും മൂന്ന് പോയന്റ് വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസം ബ്രസീലിന് ഗുണകരമായി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം