ബാഴ്‌സലോണയ്ക്ക് പുതിയ കോച്ച്; വരുന്നത് ഇതിഹാസ താരം

ഇതിഹാസ താരം സാവി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പുതിയ കോച്ചാകും. ബാഴ്‌സയുടെ പരിശീലക ചുമതലയേല്‍ക്കാന്‍ സാവി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ബാഴ്‌സ മാനേജ്‌മെന്റ് സ്ഥിരീകരിച്ചില്ല. എങ്കിലും ഖത്തര്‍ ക്ലബ്ബ് അല്‍സാദില്‍ നിന്ന് സാവിയെ വിട്ടുകിട്ടാന്‍ ബാഴ്‌സ അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

യൂറോപ്യന്‍ ഫുട്‌ബോളിലെ കരുത്തരായ ബാഴ്‌സലോണയുടെ സമീപകാല പ്രകടനങ്ങളാണ് കോച്ച് റൊണാള്‍ഡ് കൂമാന്റെ പദവി നഷ്ടപ്പെടുത്തിയത്. ലാ ലിഗയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും ഇടംപിടിക്കാന്‍ ബാഴ്‌സയ്ക്കായിട്ടില്ല. റയൊ വയ്യെക്കാനൊയേടേറ്റ തോല്‍വിയോടെ കൂമാന്‍ പുറത്താക്കപ്പെട്ടു.

ബാഴ്‌സലോണ ബി ടീമിന്റെ കോച്ചായ സെര്‍ജി ബര്‍ജ്വാനെ സീനിയര്‍ ടീമിന്റെ താത്കാലിക ചുമതയേല്‍പ്പിച്ചിട്ടുണ്ട്. 1998-2015 കാലയളവില്‍ ബാഴ്‌സക്കായി 767 മത്സരങ്ങള്‍ കളിച്ച സാവി ക്ലബ്ബിന്റെ മിഡ്ഫീല്‍ഡിലെ നെടുംതൂണായിരുന്നു. അല്‍ സാദിനായി നാലു സീസണില്‍ ബൂട്ട് കെട്ടിയശേഷമാണ് കോച്ചിന്റെ റോള്‍ സ്വീകരിച്ചത്.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍