എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

അടുത്ത വർഷം ഫെബ്രുവരി മാസം പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 40 വയസ് തികയുകയാണ്. ക്ലബ് ലെവലിലും നിലവിൽ ഗംഭീര പ്രകടനമാണ് താരം ഇപ്പോൾ നടത്തുന്നതും. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലെ മത്സരങ്ങൾ അദ്ദേഹം ഇപ്പോൾ ആസ്വദിക്കുകയാണ്. ഈ കലണ്ടർ വർഷം 37 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ പോളണ്ടിനെതിരെ കളിച്ച മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു സ്വന്തമാക്കിയിരുന്നത്.

റൊണാൾഡോയുടെ മകൻ ജൂനിയർ അൽ നാസറിന്റെ ഭാഗമായ അക്കാഡമിയിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. റൊണാൾഡോയും അദ്ദേഹത്തിന്റെ മകനും ഒരുമിച്ച് ഒരു കളിക്കളം പങ്കിടുന്നത് കാണാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്. ഇക്കാര്യം മിസ്റ്റർ ബീസ്റ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ചോദിച്ചിരുന്നു. ആ സാധ്യതകളെ പൂർണമായും അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. ക്രിസ്റ്റ്യാനോയും ബീസ്റ്റും തമ്മിലുള്ള സംഭാഷണം ഇങ്ങനെ.

ലെബ്രോൺ ജെയിംസ് ചെയ്തതുപോലെയുള്ള ഒന്ന് നമുക്ക് ഫുട്ബോൾ ലോകത്ത് കാണാൻ കഴിയുമോ എന്നാണ് ബീസ്റ്റ് ചോദിച്ചത്.
‘ചിലപ്പോൾ അത് നടന്നേക്കാം, നമുക്ക് നോക്കാം, അവന് ഇപ്പോൾ 14 വയസ്സാണ്’ എന്നാണ് റൊണാൾഡോ മറുപടി നൽകിയത്.

ഒരുപക്ഷേ അവന് പതിനേഴാം വയസ്സിൽ അരങ്ങേറാൻ സാധിക്കും. അപ്പോൾ നിങ്ങൾ ഒരു മൂന്ന് വർഷം കൂടി കളിക്കേണ്ടി വരും എന്നാണ് ബീസ്റ്റ് പിന്നീട് പറഞ്ഞിട്ടുള്ളത്.
‘നമുക്ക് നോക്കാം, എന്റെ കാലുകൾ എങ്ങനെ കാര്യങ്ങൾ ചെയ്യുന്നു എന്നുള്ളത് നമുക്ക് നോക്കാം’ എന്ന് മറുപടിയാണ് റൊണാൾഡോ നൽകിയിട്ടുള്ളത്.

അൽ നാസറിന്റെ സീനിയർ ടീമിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തി തന്റെ അച്ഛൻ തെളിയിച്ച അതേ കഴിവ് വീണ്ടും തെളിയിക്കേണ്ടി വരും ജൂനിയറിന്. നിലവിൽ റൊണാൾഡോയ്ക്ക് ഇപ്പോഴുള്ള ഫോം നിലനിർത്തികൊണ്ട് പോകുക എന്ന ലക്ഷ്യമാണ് ഉള്ളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ