എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

അടുത്ത വർഷം ഫെബ്രുവരി മാസം പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 40 വയസ് തികയുകയാണ്. ക്ലബ് ലെവലിലും നിലവിൽ ഗംഭീര പ്രകടനമാണ് താരം ഇപ്പോൾ നടത്തുന്നതും. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലെ മത്സരങ്ങൾ അദ്ദേഹം ഇപ്പോൾ ആസ്വദിക്കുകയാണ്. ഈ കലണ്ടർ വർഷം 37 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ പോളണ്ടിനെതിരെ കളിച്ച മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു സ്വന്തമാക്കിയിരുന്നത്.

റൊണാൾഡോയുടെ മകൻ ജൂനിയർ അൽ നാസറിന്റെ ഭാഗമായ അക്കാഡമിയിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. റൊണാൾഡോയും അദ്ദേഹത്തിന്റെ മകനും ഒരുമിച്ച് ഒരു കളിക്കളം പങ്കിടുന്നത് കാണാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്. ഇക്കാര്യം മിസ്റ്റർ ബീസ്റ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ചോദിച്ചിരുന്നു. ആ സാധ്യതകളെ പൂർണമായും അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. ക്രിസ്റ്റ്യാനോയും ബീസ്റ്റും തമ്മിലുള്ള സംഭാഷണം ഇങ്ങനെ.

ലെബ്രോൺ ജെയിംസ് ചെയ്തതുപോലെയുള്ള ഒന്ന് നമുക്ക് ഫുട്ബോൾ ലോകത്ത് കാണാൻ കഴിയുമോ എന്നാണ് ബീസ്റ്റ് ചോദിച്ചത്.
‘ചിലപ്പോൾ അത് നടന്നേക്കാം, നമുക്ക് നോക്കാം, അവന് ഇപ്പോൾ 14 വയസ്സാണ്’ എന്നാണ് റൊണാൾഡോ മറുപടി നൽകിയത്.

ഒരുപക്ഷേ അവന് പതിനേഴാം വയസ്സിൽ അരങ്ങേറാൻ സാധിക്കും. അപ്പോൾ നിങ്ങൾ ഒരു മൂന്ന് വർഷം കൂടി കളിക്കേണ്ടി വരും എന്നാണ് ബീസ്റ്റ് പിന്നീട് പറഞ്ഞിട്ടുള്ളത്.
‘നമുക്ക് നോക്കാം, എന്റെ കാലുകൾ എങ്ങനെ കാര്യങ്ങൾ ചെയ്യുന്നു എന്നുള്ളത് നമുക്ക് നോക്കാം’ എന്ന് മറുപടിയാണ് റൊണാൾഡോ നൽകിയിട്ടുള്ളത്.

അൽ നാസറിന്റെ സീനിയർ ടീമിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തി തന്റെ അച്ഛൻ തെളിയിച്ച അതേ കഴിവ് വീണ്ടും തെളിയിക്കേണ്ടി വരും ജൂനിയറിന്. നിലവിൽ റൊണാൾഡോയ്ക്ക് ഇപ്പോഴുള്ള ഫോം നിലനിർത്തികൊണ്ട് പോകുക എന്ന ലക്ഷ്യമാണ് ഉള്ളത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍