എന്നെ കുറ്റപ്പെടുത്തുന്നവർ അറിയാൻ, അഹങ്കരിച്ചതിന് ഒരു കാരണമുണ്ട്; വിമർശനങ്ങളിൽ പ്രതികരണവുമായി എമി മാർട്ടിനസ്

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനലിൽ ജയിച്ചതോടെ ലയണൽ മെസി ലോകകപ്പ് കിരീടം ഉയർത്തി അർജന്റീനയ്ക്ക് വേണ്ടി തന്റെ ലോകകപ്പ് കരിയർ അവസാനിപ്പിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലിൽ മത്സരങ്ങളിൽ ഒന്നിൽ മെസിയെ കൂടാതെ തിളങ്ങിയത് എമി മാർട്ടീനസായിരുന്നു. അർജന്റീനയുടെ ഗോൾകീപ്പർ ടൂർണമെന്റിൽ ഉടനീളം കാണിച്ച മികവ് ഫൈനലിലും ആവർത്തിച്ചതോടെ ടീം പെനാൽറ്റി ഷൂട്ട് ഔട്ടിന് ഒടുവിൽ ജയം സ്വന്തമാക്കി.

ഫ്രാൻസിനെതിരെ നടന്ന ലോകകപ്പ് ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ പെരുമാറ്റത്തിന് എതിരെ രൂക്ഷ വിമർശനവുമായി മുൻ ക്രിസ്റ്റൽ പാലസ് ചെയർമാൻ സൈമൺ ജോർദാൻ ഉൾപ്പടെ ഉള്ളവർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഷൂട്ടൗട്ടിൽ കിംഗ്‌സ്‌ലി കോമാന്റെ കിക്ക് നിഷേധിച്ച മാർട്ടിനസ് വീരനായകനായി. ശേഷം അദ്ദേഹത്തിന്റെ കോമാളിത്തരങ്ങൾ വിവാദത്തിന് കാരണമായി. . ഔറേലിയൻ ചൗമേനിയുടെ സ്പോട്ട് കിക്കിന് മുമ്പ്, മിഡ്ഫീൽഡറുടെ ഏകാഗ്രതയെ തടസ്സപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമവും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു.

തനിക് നേരെ ഉയർന്ന വിമർശനങ്ങളുമായി ബന്ധപ്പെട്ട് താരം പറയുന്നത് ഇങ്ങനെ “ഇത് വളരെ സങ്കീർണ്ണമായ ഒരു മത്സരമായിരുന്നു, അവർ കളിയിൽ മനോഹരമായി മടങ്ങിയെത്തി, പക്ഷേ അത് ഞങ്ങളുടെ മത്സരമായിരുന്നു, ജയിക്കാൻ ഞങ്ങൾക്കാണ് അർഹത ,” ആസ്റ്റൺ വില്ല കീപ്പർ അർജന്റീനിയൻ റേഡിയോ സ്റ്റേഷനായ ലാ റെഡ്യോട് പറഞ്ഞു.

“ഞാൻ സ്വപ്നം കണ്ടതെല്ലാം കൈവരിച്ചു, എനിക്ക് അതിന് വാക്കുകളില്ല, പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഞാൻ ശാന്തനായിരുന്നു, എല്ലാം ഞങ്ങൾ ആഗ്രഹിച്ചതുപോലെ നടന്നു. പിന്നെ എന്റെ ആംഗ്യങ്ങൾ, അവർ എന്നെ എനിക്കെതിരെ മോശം പദങ്ങൾ പറഞ്ഞത് കൊണ്ടാണ്. അഹങ്കരിക്കുന്നവരെ ഇഷ്ടമില്ല എനിക്ക്.”

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക