കഴിഞ്ഞ വർഷം ബാലൺ ഡി ഓർ നേടാൻ മെസിയെക്കാൾ യോഗ്യത റൊഡ്രിക്കായിരുന്നു: കാർലോ അൻസലോട്ടി

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ലോകമെമ്പാടും വലിയ വിവാദങ്ങളിലേക്ക് പോയി.

റയൽ മാഡ്രിഡ് പരിശീലകനും താരങ്ങൾക്കും വേറെയും പുരസ്‌കാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പരിശീലകനായ കാർലോ അൻസലോട്ടിയും, സഹ താരങ്ങളും ചടങ്ങ് ബഹിഷ്കരിച്ചതോടെ ആ കാറ്റഗറി പുരസ്‌കാരങ്ങൾ കൊടുക്കുന്നത് നടന്നിരുന്നില്ല. എന്ത് കൊണ്ടാണ് റയൽ മാഡ്രിഡ് ചടങ് ബഹിഷ്കരിച്ചത് എന്നതിനെ കുറിച്ച് റയൽ മാഡ്രിഡ് പരിശീലകൻ സംസാരിച്ചിരിക്കുകയാണ്.

കാർലോ അൻസലോട്ടി പറയുന്നത് ഇങ്ങനെ:

” ബാലൺ ഡി ഓർ ചടങ്ങ് ബഹിഷ്കരിച്ചത് ഒരു തെറ്റായ തീരുമാനമായി ഞാൻ കാണുന്നില്ല. വിനീഷ്യസ് ബാലൺ ഡി ഓർ ജേതാവാണെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. അതിന്റെ അർഥം ഞങ്ങൾ റോഡ്രിയെ ബഹുമാനിക്കുന്നില്ല എന്നല്ല. കഴിഞ്ഞ വർഷം ബാലൺ ഡി ഓർ നേടാൻ മെസിയെക്കാൾ യോഗ്യത ഉണ്ടായിരുന്നത് റൊഡ്രിക്കായിരുന്നു” കാർലോ അൻസലോട്ടി പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും