കേരളത്തിന് ജയിക്കാൻ യാതൊരു അർഹതയും ഇല്ലായിരുന്നു, ഞങ്ങൾ ആയിരുന്നു മികച്ച ടീം; മത്സരശേഷം ജംഷഡ്പൂർ പരിശീലകൻ പറഞ്ഞത് ഇങ്ങനെ

ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയോട് പരാജയപെട്ടത് നിർഭാഗ്യം കൊണ്ട് മാത്രം ആണെന്നും ജംഷഡ്പൂർ എഫ്‌സിയുടെ ഇടക്കാല ഹെഡ് കോച്ച് സ്കോട്ട് കൂപ്പർ പറഞ്ഞു. ഇരുടീമുകളുടെയും പ്രതിരോധം തലയുയർത്തി നിന്ന മത്സരമായിരുന്നു ഇന്നലെ കണ്ടത്. എന്നിരുന്നാലും, കളിയിൽ ആധിപത്യം പുലർത്തിയത് ജംഷഡ്പൂർ തന്നെ ആയിരുന്നു എന്ന് പറയാം. അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചുകയറിയെങ്കിലും അത്രയൊന്നും സംതൃപ്തി തരുന്ന ഫലം ആയിരുന്നില്ല ഇന്നലെ ഉണ്ടായത്. മത്സരശേഷം പ്രതികരിച്ച ജംഷഡ്പൂർ പരിശീലകൻ കേരളത്തേക്കാൾ തങ്ങൾ ആയിരുന്നു മികച്ച് നിന്നതെന്നും ജയിക്കാൻ തങ്ങൾക്ക് തന്നെയുമാണ് അർഹതയെന്നും സ്കോട്ട് കൂപ്പർ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ഞങ്ങൾ തന്നെ ആയിരുന്നു മികച്ച ടീം. അതിൽ യാതൊരു സംശയവുമില്ല. ഒന്നാം പകുതിയിൽ കേരളം (ബ്ലാസ്റ്റേഴ്സ് എഫ്‌സി) 15 മിനിറ്റ് കേരളം ചിത്രത്തിൽ പോലും ഇല്ലായിരുന്നു . ആദ്യ പകുതിയിൽ അവർ ഒന്നും ചെയ്തില്ല. സ്വന്തം ആരാധകർക്ക് മുന്നിൽ അവർ അവരുടെ ഏറ്റവും മികച്ച പ്രകടനമല്ല പുറത്തെടുത്തത്. എന്റെ ടീം ആകട്ടെ അവരെ ശരിക്കും തളർത്തുന്ന പ്രകടനമാണ് നടത്തിയത്. അതിനാൽ, എന്റെ ടീമിന്റെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾക്ക് കിട്ടിയ മേധാവിത്വം നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റിയില്ല എന്ന് മാത്രം” അദ്ദേഹം പറഞ്ഞു.”

“എന്റെ ടീമിന്റെ പ്രകടനത്തിൽ എനിക്ക് അഭിമാനമാണ്. ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ അർഹത ഒന്നും ഇല്ലായിരുന്നു എന്നത് മത്സരം കണ്ടവർക്ക് അറിയാം. ഞങ്ങൾ പരാജയപ്പെടേണ്ട മത്സരം ആയിരുന്നില്ല എന്നും പറയാം. രണ്ട് മത്സരം ആയിട്ട് ഞങ്ങൾക്ക് ഗോളുകൾ ഒന്നും നേടാൻ പറ്റിയിട്ടില്ല. ആ കുറവ് കൂടി മാറ്റി ഞങ്ങൾ തിരിച്ചെത്തും .” പരിശീലകൻ പറഞ്ഞു.

അതേസമയം മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ഡോവൻ ആരാധക പിന്തുണയെ പ്രശംസിച്ചു. പന്ത് അവരുടെ കയ്യിൽ ആയിരുന്നപ്പോൾ വീണ്ടെടുക്കൽ വളരെ പ്രയാസകരമായിരുന്നു. അതിനാൽ ആദ്യ പകുതി ഞങ്ങൾക്ക് കഠിനമായിരുന്നു. ആദ്യ പകുതിക്ക് ശേഷം ഞങ്ങൾ നിയന്ത്രണം ഏറ്റെടുത്തു. ഞങ്ങൾക്ക് പന്തിൽ കൂടുതൽ നിയന്ത്രണം ലഭിച്ചു. അതിലൂടെ ഞങ്ങൾ ലൂണയിലൂടെ ഒരു അവിസ്മരണീയ ഗോൾ നേടി.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ