"കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾ ഇനി മാറും, വരും ദിവസങ്ങളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കും"; പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കടുത്ത പ്രതിസന്ധി ഘട്ടത്തിലും വിജയം ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബ് എഫ്‌സിക്കെതിരായ എവേ മത്സര വിജയത്തിന് ശേഷം ഹോം മാച്ചിൽ കൂടി വിജയം ആവർത്തിച്ചിരിക്കുകയാണ് പുരുഷോത്തമന്റെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് പട. 3 – 2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്വമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ സദോയി എന്നിവർ ഗോൾ വല കുലുക്കി.

ആവേശകരമായ മത്സരത്തിൽ അവസാന നിമിഷത്തിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. ഇതോടെ ആരാധകരോടുള്ള കടപ്പാട് രേഖപെടുത്തിയിരിക്കുകയാണ് താരങ്ങൾ. വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച നേട്ടങ്ങൾ സ്വന്തമാകുമെന്നു പറഞ്ഞിരിക്കുകയാണ് നിലവിലെ പരിശീലകൻ ടി ജി പുരുഷോത്തമൻ.

ടി ജി പുരുഷോത്തമൻ പറയുന്നത് ഇങ്ങനെ:

” ക്ലബിലെ താരങ്ങൾക്ക് അവരുടേതായ കടമകൾ ഉണ്ട്. അവർ അവരുടെ തൊഴിൽ കൃത്യമായി നിർവഹിക്കുന്നുമുണ്ട്. വരും ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കും. ഒഡിഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് ഞങ്ങളുടെ കൃത്യമായ പദ്ധതികളായിരുന്നു. 60, 70 മിനിറ്റുകൾ കഴിഞ്ഞപ്പോൾ മത്സരം വിജയിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് മനസിലായി” ടി ജി പുരുഷോത്തമൻ പറഞ്ഞു.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ