ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

വ്യാഴാഴ്ച ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ഒഡീഷയെ 2-0ന് തകർത്താണ് കേരളം സന്തോഷ് ട്രോഫിയുടെ ക്വാർട്ടറിലേക്ക് യോഗ്യത നേടി. നേരത്തെ ഗോവയെയും (4-3), മേഘാലയയെയും (1-0) തോൽപ്പിച്ച ബിബി തോമസിൻ്റെ ടീമിന് മൂന്നിൽ മൂന്ന് വിജയങ്ങളുണ്ട്. അഞ്ചാം മിനിറ്റിൽ മനോഹരമായ ഇടങ്കാൽ ഫിനിഷിലൂടെ മുഹമ്മദ് അജ്‌സൽ തുടർച്ചയായ മൂന്നാം ഗെയിമിലും കേരളത്തെ മുന്നിലെത്തിച്ചു.

വേഗതയുള്ള നീക്കത്തിൽ മുഹമ്മദ് അജ്‌സൽ രണ്ട് ഒഡിഷ ഡിഫെൻഡർമാരെ മറികടന്ന് താഴെ ഇടത് മൂലയിൽ ഫിനിഷ് ചെയ്തു. തുടർന്ന് കോർണർ ഫ്ലാഗിന് നേരെ ഓടിക്കൊണ്ട് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രസിദ്ധമായ ശൈലിയിൽ ഗോൾ ആഘോഷിച്ചു. 53-ാം മിനിറ്റിൽ നസീബ് റഹ്മാൻ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഒരുപിടി പ്രധാന താരങ്ങളുടെ അഭാവത്തിലും കേരളം കളിയുടെ പൂർണ നിയന്ത്രണം നിലനിർത്തി. നിജോ ഗിൽബെർട്ട് ബെഞ്ചിൽ നിന്ന് വന്ന് അവസാന 30 മിനിറ്റ് കളിച്ചു. അതേസമയം ഗനി അഹമ്മദിന് വിശ്രമം അനുവദിച്ചു.

ക്രിസ്റ്റി ഡേവിസ് സെൻട്രൽ മിഡ്ഫീൽഡിൽ നിന്ന് മത്സരത്തിന്റെ ടെമ്പോ നിയന്ത്രിച്ചു. മനോഹരമായി പാസുകൾ കളിക്കുകയും സെക്കന്റ് ബോളുകൾ വിജയിക്കുകയും ചെയ്തു. മുഹമ്മദ് അർഷഫ് വലത് വശത്ത് സജീവമായിരുന്നു. ഡിസംബർ 22ന് രാത്രി 7.30ന് കിക്ക്ഓഫായി നിശ്ചയിച്ചിരിക്കുന്ന കളിയിൽ കേരളത്തിൻ്റെ അടുത്ത മത്സരം ഡൽഹിയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ