കിട്ടിയാൽ കിട്ടി പോയാൽ പോയി ലൈനിലാണ് കർണാടക, കേരളത്തിന്റെ പ്രതീക്ഷ ആരാധകരിൽ

സന്തോഷ് ട്രോഫി സെമിഫൈനലിൽ ഇന്ന് കര്ണാടകയേ നേരിടാനിറങ്ങുന്ന കേരളത്തിന് ലക്ഷ്യം ജയം മാത്രം. സ്വന്തം കാണികളുടെ മുന്നിൽ ആ സന്തോഷ കിരീടം ഉയർത്താൻ ഇതിലും നല്ല അവസരം കിട്ടില്ല എന്ന് കേരളത്തിനറിയാം. മറുവശത്ത് കർണാടകം ആകട്ടെ കിട്ടിയാൽ കിട്ടി പോയാൽ പോയി ടൈപ്പ് രീതിയാണ്. അതിനാൽ തന്നെ ഇതുവരെ എത്തിയത് ഭാജിയുമയി കരുതുന്ന എതിരാളിയെ കേരളം സൂക്ഷിക്കണം .

രാത്രി 8.30നു മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഇന്ത്യൻ ഫുട്ബോളിലെ തെക്കൻ പോര്. സന്തോഷ് ട്രോഫി ചരിത്രത്തിൽ വിജയത്തിന്റെ പുതിയ അടയാളക്കല്ല് സ്ഥാപിക്കുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. തോൽവി അറിയാതെയാണ് കേരളം സെമിയിൽ എത്തിയതെങ്കിൽ അവസാന ലാപ്പിലാണ് കർണാടകയുടെ എൻട്രി.

മധ്യനിരയുടെ കരുത്തിലാണു കേരളം വിജയം സ്വപ്നം കാണുന്നത്. പകരക്കാരായി എത്തി കളിയുടെ കടിഞ്ഞാണേന്തുന്ന നൗഫൽ–ജെസിൻ കൂട്ടുകെട്ടിലും കേരളം ഏറെ പ്രതീക്ഷ പുലർത്തുന്നു. രണ്ടു കളികളിൽ പിന്നിൽനിന്ന ശേഷം തിരിച്ചു വന്നതിന്റെ ആത്മവിശ്വാസം കേരളത്തിനുണ്ട്. മുന്നേറ്റ നിരയ്ക്കു ഗോൾ കണ്ടെത്താനാകുന്നില്ല എന്നതാണ് കേരളത്തിന്റെ ദൗർബല്യം.

മറുവശത്ത് മൂർച്ചയേറിയ മുന്നേറ്റനിരയാണ് കർണാടകയുടെ ആയുധം. പ്രതിരോധത്തിലെ പാളിച്ചയാണ് ദുർബല ഭാഗം.

Latest Stories

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ