"റൊണാൾഡോയുടെ ആ ഒരു കഴിവിനെ സമ്മതിച്ച് കൊടുത്തേ മതിയാകൂ"; മൈക്കൽ ഓവന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അടുത്ത ഫെബ്രുവരിയിൽ 40 വയസ് തികയുകയാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ ഫോമിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. ഫുട്ബോൾ കരിയറിൽ അദ്ദേഹം തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്. ഈ വർഷത്തിൽ 40 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലും രണ്ട് മികച്ച ഗോളുകൾ അദ്ദേഹം നേടിയിരുന്നു.

30 വയസ്സ് പിന്നിട്ടതിനുശേഷം 450 ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മികവിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലീഷ് ഇതിഹാസമായ മൈക്കൽ ഓവൻ.

മൈക്കൽ ഓവൻ പറയുന്നത് ഇങ്ങനെ:

” നിങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അദ്ദേഹത്തിന്റെ ഫിനിഷിംഗിനെയും വീക്ഷിക്കുകയാണെങ്കിൽ ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയും. ഏത് ആംഗിളിൽ നിന്നും ഗോളടിക്കാനുള്ള ഒരു കഴിവാണ് നിങ്ങളെ ആകർഷിക്കുക. ശരീരത്തിന്റെ ഏത് ഭാഗം കൊണ്ടും ഗോളടിക്കാൻ അദ്ദേഹത്തിന് സാധിക്കും”

മൈക്കൽ ഓവൻ തുടർന്നു:

“വലതു കാലുകൊണ്ടും ഇടതു കാലുകൊണ്ടും ഒരുപോലെ അദ്ദേഹം ഗോളുകൾ നേടുന്നു. കൂടാതെ വായുവിലും അവൻ ശക്തനാണ്. പന്ത് വായുവിലൂടെ നിങ്ങളെ കടന്നു പോകുമ്പോൾ ആ ചാൻസ് അവിടെ അവസാനിച്ചു എന്ന് നിങ്ങൾ കരുതുന്നു. പക്ഷേ റൊണാൾഡോ അപ്പോഴേക്കും ബൈസിക്കിൾ കിക്ക്മായി അവിടെ എത്തിയിട്ടുണ്ടാകും ” മൈക്കൽ ഓവൻ പറഞ്ഞു.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ