ഇറ്റലിയുടെ ലോകോത്തര ഗോള്‍കീപ്പര്‍ക്ക് രണ്ടു വര്‍ഷം കൂടി കരാര്‍ നീട്ടി ; പിയര്‍ലൂജി ബഫണ്‍ 46 വയസ്സ് വരെ കളിക്കും

സാധാരണഗതിയില്‍ 35 വയസ്സ് വരെയാണ് ഒരു ഫുട്‌ബോളറുടെ സജീവകാലം. അസാധാരണപ്രതിഭയാണെങ്കില്‍ ഒരു മൂന്ന് വര്‍ഷം കൂടി, ഏറിപ്പോയാല്‍ 40 വയസ്സ് വരെ കളിച്ചേക്കാം. എന്നാല്‍ ഇറ്റലിയുടെ ലോകകപ്പ് നേടിയ ഗോള്‍കീപ്പര്‍ പിയര്‍ലൂജി ബഫണിന്റെ കാര്യത്തില്‍ കളിക്കളത്തിലെ ഈ കണക്കുകളെല്ലാം തെറ്റി. 44 കാരനായ ബഫണ്‍ കഴിഞ്ഞ ജൂണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് പാര്‍മയില്‍ ചേര്‍ന്നു.

രണ്ടാം ഡിവിഷന്‍ ക്ലബ്ബായ പാര്‍മ താരത്തിന് 2023 -24 വരെ കരാര്‍ നല്‍കിയിരിക്കുകയാണ്. അതായത് താരത്തിന് 46 വയസ്സ് വരെ ക്ലബ്ബില്‍ കളിക്കാനാകുമെന്ന് സാരം. 44 ാം വയസ്സിലാണ് ബഫണെ ടീം കരാര്‍ ചെയ്തത്. പാര്‍മയ്‌ക്കൊപ്പം 1999 ല്‍ യുവേഫാകപ്പ് നേടിയതാരമാണ് ബഫണ്‍. ഇറ്റലി 2006 ല്‍ ലോകകപ്പ് നേടിയപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു ബഫണ്‍.

പിന്നീട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനൊപ്പം അനേകം കിരീടത്തില്‍ താരം മുത്തമിടുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ സീരി എയില്‍ ഏറ്റവും താഴ്ന്ന സ്ഥാനത്തായതിനാല്‍ രണ്ടാം ഡിവിഷനിലേക്ക് ടീമിനെ തരംതാഴ്ത്തിയിരുന്നു. ഈ സീസണില്‍ സീരി ബി യില്‍ 13 ാം സ്ഥാനത്താണ് ടീം. പാര്‍മയുടെ 26 കളിയില്‍ 23 കളികളിലും ബഫണ്‍ കളിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ