ഇറ്റലിയുടെ ലോകോത്തര ഗോള്‍കീപ്പര്‍ക്ക് രണ്ടു വര്‍ഷം കൂടി കരാര്‍ നീട്ടി ; പിയര്‍ലൂജി ബഫണ്‍ 46 വയസ്സ് വരെ കളിക്കും

സാധാരണഗതിയില്‍ 35 വയസ്സ് വരെയാണ് ഒരു ഫുട്‌ബോളറുടെ സജീവകാലം. അസാധാരണപ്രതിഭയാണെങ്കില്‍ ഒരു മൂന്ന് വര്‍ഷം കൂടി, ഏറിപ്പോയാല്‍ 40 വയസ്സ് വരെ കളിച്ചേക്കാം. എന്നാല്‍ ഇറ്റലിയുടെ ലോകകപ്പ് നേടിയ ഗോള്‍കീപ്പര്‍ പിയര്‍ലൂജി ബഫണിന്റെ കാര്യത്തില്‍ കളിക്കളത്തിലെ ഈ കണക്കുകളെല്ലാം തെറ്റി. 44 കാരനായ ബഫണ്‍ കഴിഞ്ഞ ജൂണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് പാര്‍മയില്‍ ചേര്‍ന്നു.

രണ്ടാം ഡിവിഷന്‍ ക്ലബ്ബായ പാര്‍മ താരത്തിന് 2023 -24 വരെ കരാര്‍ നല്‍കിയിരിക്കുകയാണ്. അതായത് താരത്തിന് 46 വയസ്സ് വരെ ക്ലബ്ബില്‍ കളിക്കാനാകുമെന്ന് സാരം. 44 ാം വയസ്സിലാണ് ബഫണെ ടീം കരാര്‍ ചെയ്തത്. പാര്‍മയ്‌ക്കൊപ്പം 1999 ല്‍ യുവേഫാകപ്പ് നേടിയതാരമാണ് ബഫണ്‍. ഇറ്റലി 2006 ല്‍ ലോകകപ്പ് നേടിയപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു ബഫണ്‍.

പിന്നീട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനൊപ്പം അനേകം കിരീടത്തില്‍ താരം മുത്തമിടുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ സീരി എയില്‍ ഏറ്റവും താഴ്ന്ന സ്ഥാനത്തായതിനാല്‍ രണ്ടാം ഡിവിഷനിലേക്ക് ടീമിനെ തരംതാഴ്ത്തിയിരുന്നു. ഈ സീസണില്‍ സീരി ബി യില്‍ 13 ാം സ്ഥാനത്താണ് ടീം. പാര്‍മയുടെ 26 കളിയില്‍ 23 കളികളിലും ബഫണ്‍ കളിച്ചിരുന്നു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി