'ഏതു ടീമിനെ നേരിടണമെന്നത് വിഷയമല്ല, പരമാവധി ഒരുങ്ങിയിരിക്കുക എന്നതാണ് പ്രധാനം'; സെമി പോരാട്ടത്തെ കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

സെമി ഫൈനലില്‍ ഏതു ടീമിനെ നേരിടണമെന്നത് വലിയ വിഷയമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ച്. സെമിഫൈനലില്‍ ആരായാലും തങ്ങള്‍ പരമാവധി തയ്യാറെടുക്കുമെന്നും ഏറ്റവും മികച്ചത് പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഏതു ടീമിനെ നേരിടണം എന്ന ചിന്തയില്‍ കാര്യമില്ല. കാരണം ഫൈനലില്‍ കടക്കണമെങ്കില്‍ രണ്ട് ടീമുകളെ തോല്‍പ്പിക്കണമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ഏതു ടീമിനെ നേരിടണമെന്നത് വിഷയമല്ല. കാരണം ഇപ്പോള്‍ ആ ടീമുകളിലൊന്നിനെ നേരിടുന്നതില്‍ ചിന്തിക്കേണ്ടത് ഗുണനിലവാരത്തെക്കുറിച്ചാണ്. ആ പോരാട്ടത്തെക്കുറിച്ചാണ്. ഇവയെല്ലാം വ്യത്യാസം വരുത്തുന്ന ചെറിയ വിശദാംശങ്ങളെക്കുറിച്ചാണ്.’

‘അതുകൊണ്ട് ഏതു ടീമാണ് എന്നതില്‍ കാര്യമില്ല. ആരായാലും ഞങ്ങള്‍ പരമാവധി തയ്യാറെടുക്കും. പിച്ചില്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും, മികച്ചത് പ്രതീക്ഷിക്കാം’ ഇവാന്‍ വുകൊമാനോവിച്ച് പറഞ്ഞു.

സെമി ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളെക്കുറിച്ച് ഇന്ന് നടക്കുന്ന എടികെ മോഹന്‍ ബഗാന്‍ ജംഷഡ്പുര്‍ എഫ്‌സി മത്സരത്തിന് ശേഷം വ്യക്തമാകും.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ