ഐഎസ്എല്ലിനെതിരെ ആഞ്ഞടിച്ച് ഈ സൂപ്പര്‍ ലീഗ് പരിശീലകന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെെൈന്ന എഫ്‌സി പരിശീലകന്‍ ജോണ്‍ ഗ്രിഗറി. ഞായറാഴ്ച നടന്ന ഐഎസ്എല്‍ മത്സരത്തില്‍ മുംബൈ എഫ്‌സിയോട് തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ഐഎസ്എല്‍ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നൈയിന്‍ കോച്ച് രംഗത്തെത്തിയത് ആച്ച്‌ലി എമാന നേടിയ ഏക ഗോളിനാണ് മുംബൈ സിറ്റി സ്വന്തം മൈതാനത്ത് വിജയിച്ചത്.

സ്വന്തം ടീമിന് മതിയായ വിശ്രമം ലഭിക്കാത്തതാണ് ചെന്നൈയിന്‍ കോച്ചിനെ പ്രകോപിപ്പിച്ചത്. ഐഎസ്എല്ലില്‍ മുംബൈ മത്സരത്തിനിറങ്ങിയത് ഏഴു ദിവസത്തെ വിശ്രമത്തിനു ശേഷമാണ്. എന്നാല്‍ ചെന്നൈയിന്‍ എഫ്‌സിയ്ക്കാകട്ടെ എട്ടു ദിവസത്തിനിടെയുള്ള മൂന്നാമത്തെ മത്സരമായിരുന്നു അത്. അതില്‍ തന്നെ രണ്ടെണ്ണം എവേ മത്സരങ്ങളുമായിരുന്നു.

അതു കൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളായ ജെജെ, റാഫേല്‍ അഗസ്റ്റോ എന്നിവരെ ബെഞ്ചിലിരുത്തിയാണ് ചെന്നൈ കളിക്കാനിറങ്ങിയത്.

മത്സരശേഷം ഐഎസ്എല്ലിന്റെ സംഘാടന രീതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗ്രിഗറി ഉയര്‍ത്തിയത്. ഇത്തരം മത്സരക്രമങ്ങള്‍ കാരണം കളിക്കാര്‍ തളര്‍ന്നു പോവുന്നുവെന്നും പല ടീമുകള്‍ക്കും മുന്‍തൂക്കം കിട്ടുന്നുവെന്നും ഗ്രിഗറി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതെ ഒരു വമ്പന്‍ ടൂര്‍ണമെന്റ് നടത്തുന്നതിലെ കാര്യമെന്താണെന്നും ഗ്രിഗറി ചോദിച്ചു.

യഥാര്‍ത്ഥത്തില്‍ ആ മത്സരം ഞങ്ങള്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ മത്സര ക്രമങ്ങള്‍ കാരണം ഞങ്ങള്‍ക്കു രണ്ടു മികച്ച താരങ്ങളെ ബെഞ്ചിലിരുത്തേണ്ടി വന്നു. അവരെ കളിക്കാനിറക്കി കൂടുതല്‍ പരിക്കേല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഐഎസ്എല്‍ കളിക്കാരെ തളര്‍ത്തുകയാണ് ചെയ്യുന്നതെന്നും ഗ്രിഗറി രൂക്ഷമായി വിമര്‍ശിച്ചു. ഐഎസ്എല്‍ സംഘാടനത്തിന്റെ പോരായ്മകളെ പറ്റി മുന്‍പും പല മാനേജര്‍മാര്‍ രംഗത്തു വന്നിരുന്നു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്