ഐഎസ്എല്‍: ടീം വര്‍ദ്ധിപ്പിക്കില്ല, മത്സരവും കൂടില്ല, ഈസ്റ്റ് ബംഗാളിന് കനത്ത തിരിച്ചടി

ഐഎസ്എല്ലില്‍ ടീം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്മാറുന്നു. കോവിഡ് 19 സംഹാര താണ്ഡവമാടുന്ന പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും ഐഎസ്എലില്‍ ടീമുകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും ഫെഡറേഷന്‍ പിന്മാറുന്നത്.

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന് ഏറെ തിരിച്ചടിയാകുന്ന നീക്കമാണ് എഐഎഫ്എഫ് നടത്തുന്നത്. ഐഎസ്എല്‍ പ്രവേശനം മുന്‍നിര്‍ത്തി വലിയ ഒരുക്കങ്ങളാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് വരെയുളള നീക്കങ്ങള്‍ ഈസ്റ്റ് ബംഗാള്‍ നടത്തിയിരുന്നു. ഇതെല്ലാം വൃഥാവിലാകുമെന്നാണ് സൂചന. ഇതോടെ ഈസ്റ്റ് ബംഗാളിന് അടുത്ത സീസണിലും ഐ ലീഗില്‍ കളിയ്‌ക്കേണ്ടി വരും.

നിലവിലെ സാഹചര്യത്തില്‍ അടുത്ത സീസണിലും 10 ടീമുകള്‍ മതിയെന്നാണ് എഐഎഫ്എഫിന്റെ പുതിയ നിലപാട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് കമ്മിറ്റി മീറ്റിംഗിലാണ് എഐഎഫ്എഫ് ഇക്കാര്യം അറിയിച്ചത്. ഇത് സൂചിപ്പിച്ച് എഐഎഫ്എഫ് ഒരു കത്ത് എഎഫ്‌സിക്ക് എഴുതും. ഒരു സീസണില്‍ ഒരു ക്ലബ് 27 മത്സരങ്ങള്‍ എങ്കിലും കളിക്കണം എന്ന എഎഫ്‌സിയുടെ നിര്‍ദ്ദേശം പരിഗണിക്കാന്‍ ഒരു സീസണ്‍ കൂടെ നല്‍കണം എന്നാണ് ഇന്ത്യയുടെ അപേക്ഷ.

അതെസമയം ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കുന്നത് സംബന്ധിച്ചുളള അന്തിമ തീരുമാനവും വൈകും. സാധാരണ ജൂണ്‍ ഒന്‍പത് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കാറ്. ഇതുസംബന്ധിച്ചുളള അന്തിമ തീരുമാനം ഇനിയും വൈകും. അടുത്ത ഐലീഗ്, ഐഎസ്എല്‍ എങ്ങനെയായിരിക്കും എന്ന് തീരുമാനമായാല്‍ മാത്രമാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കുന്നതിനെ സംബന്ധിച്ചുളള അന്തിമ തീരുമാനമെടുക്കൂ.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍