ഐഎസ്എല്‍: ടീം വര്‍ദ്ധിപ്പിക്കില്ല, മത്സരവും കൂടില്ല, ഈസ്റ്റ് ബംഗാളിന് കനത്ത തിരിച്ചടി

ഐഎസ്എല്ലില്‍ ടീം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്മാറുന്നു. കോവിഡ് 19 സംഹാര താണ്ഡവമാടുന്ന പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും ഐഎസ്എലില്‍ ടീമുകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും ഫെഡറേഷന്‍ പിന്മാറുന്നത്.

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന് ഏറെ തിരിച്ചടിയാകുന്ന നീക്കമാണ് എഐഎഫ്എഫ് നടത്തുന്നത്. ഐഎസ്എല്‍ പ്രവേശനം മുന്‍നിര്‍ത്തി വലിയ ഒരുക്കങ്ങളാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് വരെയുളള നീക്കങ്ങള്‍ ഈസ്റ്റ് ബംഗാള്‍ നടത്തിയിരുന്നു. ഇതെല്ലാം വൃഥാവിലാകുമെന്നാണ് സൂചന. ഇതോടെ ഈസ്റ്റ് ബംഗാളിന് അടുത്ത സീസണിലും ഐ ലീഗില്‍ കളിയ്‌ക്കേണ്ടി വരും.

നിലവിലെ സാഹചര്യത്തില്‍ അടുത്ത സീസണിലും 10 ടീമുകള്‍ മതിയെന്നാണ് എഐഎഫ്എഫിന്റെ പുതിയ നിലപാട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് കമ്മിറ്റി മീറ്റിംഗിലാണ് എഐഎഫ്എഫ് ഇക്കാര്യം അറിയിച്ചത്. ഇത് സൂചിപ്പിച്ച് എഐഎഫ്എഫ് ഒരു കത്ത് എഎഫ്‌സിക്ക് എഴുതും. ഒരു സീസണില്‍ ഒരു ക്ലബ് 27 മത്സരങ്ങള്‍ എങ്കിലും കളിക്കണം എന്ന എഎഫ്‌സിയുടെ നിര്‍ദ്ദേശം പരിഗണിക്കാന്‍ ഒരു സീസണ്‍ കൂടെ നല്‍കണം എന്നാണ് ഇന്ത്യയുടെ അപേക്ഷ.

അതെസമയം ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കുന്നത് സംബന്ധിച്ചുളള അന്തിമ തീരുമാനവും വൈകും. സാധാരണ ജൂണ്‍ ഒന്‍പത് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കാറ്. ഇതുസംബന്ധിച്ചുളള അന്തിമ തീരുമാനം ഇനിയും വൈകും. അടുത്ത ഐലീഗ്, ഐഎസ്എല്‍ എങ്ങനെയായിരിക്കും എന്ന് തീരുമാനമായാല്‍ മാത്രമാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കുന്നതിനെ സംബന്ധിച്ചുളള അന്തിമ തീരുമാനമെടുക്കൂ.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു