പി ആർ ശ്രീജേഷിന് ആദരമായി ഇന്ത്യൻ ഹോക്കി ടീം; പുതിയ സ്ഥാനങ്ങളിലേക്ക് മലയാളി താരം; ആവേശത്തിൽ ആരാധകർ

പാരീസ് ഒളിമ്പിക്സിലെ ഹോക്കി മത്സരത്തിൽ ഇന്ത്യക്ക് വെങ്കലം നേടാനായി. ഇന്ത്യയുടെ എതിരാളികൾ കരുത്തരായ സ്പെയിൻ ആയിരുന്നു. ഇരു ടീമുകളും ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരുന്നു കളിക്കളത്തിൽ നടത്തിയത്. ആദ്യം തന്നെ ഗോൾ നേടി സ്പെയിൻ മുന്നിട്ട് നിന്നിരുന്നു. ഇന്ത്യൻ ആരാധകർ തോൽവി ഉറപ്പിച്ച സമയത്തതായിരുന്നു ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ മികവിൽ ഇന്ത്യ ഗോളുകൾ നേടിയത്. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ ശ്രീജേഷിന്റെ മികവ് കൊണ്ടാണ് ഇന്ത്യയ്ക്ക് വെങ്കലം നേടാനായത്. താരത്തിന് നേരെ വന്ന മൂന്ന് ഷോട്ടുകളും അനായാസം തടഞ്ഞ് കൊണ്ട് മികച്ച പ്രകടനം ആണ് ശ്രീജേഷ് കാഴ്ച വെച്ചത്.

വെങ്കല മെഡൽ നേടി രാജകീയമായിട്ടാണ് പി ആർ ശ്രീജേഷ് രാജ്യാന്തര മത്സരങ്ങളിൽ നിന്നും പടിയിറങ്ങിയത്. അദ്ദേഹത്തിന്റെ സേവനത്തിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ശ്രീജേഷിന്റെ 16 ആം നമ്പർ ജേർസി ഇന്ത്യൻ ഹോക്കി ടീം പിൻവലിച്ചു. മാത്രമല്ല അദ്ദേഹം നീല കുപ്പായത്തിൽ മത്സരത്തിൽ നിന്നും മാത്രമാണ് വിരമിച്ചത്. താരത്തിന് ജൂനിയർ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ചുമതല ഏല്പിക്കുകയും ചെയ്യ്തു. ടീമിൽ ഉള്ളപ്പോൾ തന്നെ അദ്ദേഹം ഒരുപാട് യുവ താരങ്ങളെ വളർത്തി കൊണ്ട് മുൻപോട്ട് കൊണ്ട് വന്നിട്ടുണ്ട്.

ഇന്നലെ ആയിരുന്നു ഇന്ത്യൻ ഹോക്കി ടീം താരങ്ങൾ പാരീസ് ഒളിമ്പിക്സ് അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരികെ എത്തിയത്. ടൂർണമെന്റിൽ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറാൻ ശ്രീജേഷിന് സാധിച്ചു. പാരിസിൽ തന്റെ കൈയൊപ്പ് പതിപ്പിക്കുകയും ചെയ്യ്തു. മികച്ച മുന്നേറ്റങ്ങൾ സ്പെയിൻ താരങ്ങൾ അവസാന നിമിഷം നടത്തിയപ്പോൾ അതിനെ എല്ലാം തടഞ്ഞിട്ട് ടീമിനെ വിജയിപ്പിക്കാൻ മുൻപന്തിയിൽ നിന്ന താരമാണ് പി ആർ ശ്രീജേഷ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക