ഉക്രൈനെ അടിച്ചാല്‍ പണി കിട്ടുന്നത് ചെല്‍സിക്ക് ; കളിക്കുക മാത്രം ചെയ്യാം, അബ്രഹാമോവിക്കിന്റെ സ്വത്ത് ബ്രിട്ടന്‍ മരവിപ്പിച്ചു

റഷ്യ ഉക്രെയിനെ അടിച്ചാല്‍ പണി കിട്ടുന്നത് മുഴുവന്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബും മുന്‍ ചാംപ്യന്മാരുമായ ചെല്‍സിയ്ക്കാണ്. ചെല്‍സിയുടെ കളിയൊഴികെ സകല സാമ്പത്തീക പ്രവര്‍ത്തനത്തെയും ബാധിക്കുന്ന രീതിയില്‍ ബ്രിട്ടന്‍ ക്ലബ്ബിന്റെ സാമ്പത്തീക മേഖലയില്‍ ഇടപെടല്‍ നടത്തി്. അബ്രമോവിച്ച് ഉള്‍പ്പെടെയുള്ള ഏഴു റഷ്യന്‍ സമ്പന്നരുടെ ബ്രിട്ടന്‍ ഔദ്യോഗികമായി മരവിപ്പിച്ചു.

റഷ്യന്‍ പ്രസിഡന്റ് ്‌വ്‌ളാഡിമര്‍ പുടിന്റെ സുഹൃത്താണ് ചെല്‍സിയുടെ ഉടമയും വന്‍ പണക്കാരനുമായ റഷ്യക്കാരനുമായ റോമന്‍ അബ്രമോവിക്ക്. റഷ്യയ്ക്ക് എതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായി അബ്രമോവിക്കിന്റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ മരവിപ്പിച്ചത് തിരിച്ചടിയായിരിക്കുന്നത് ചെല്‍സിയെയാണ്. ചെല്‍സിയെ വില്‍ക്കാനുള്ള റോമാന്‍ അബ്രമോവിക്കിന്റെ നീക്കത്തെ കൂടി ബാധിക്കുന്നതാണ് നടപടി.

അബ്രമോവിച്ച് ഉള്‍പ്പെടെ 15 ബില്യണ്‍ യൂറോ മൂല്യം വരുന്ന ആസ്തികളുള്ള ഏഴു വ്യക്തികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലുള്ള അബ്രമോവിച്ചിന്റെ സ്വത്തുക്കള്‍ എല്ലാം മരവിപ്പിക്കപ്പെട്ടതോടെ ബ്രിട്ടീഷ് പൗരന്മാരുമായി പണമിടപാടുകള്‍ നടത്താന്‍ കഴിയാതാകും. ബ്രിട്ടനിലേക്ക് അബ്രമോവിച്ചിന് പ്രവേശിക്കാന്‍ കഴിയില്ലെന്നതും ശിക്ഷാനടപടി ക്രമങ്ങളില്‍ ഉള്‍പ്പെടുന്നു.

ചെല്‍സിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യാതൊരു വിധത്തിലുള്ള തടസവും ഉണ്ടാകില്ലെങ്കിലും ഇനി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയില്ലെന്നതും ബ്രിട്ടന്റെ നടപടികളില്‍ ഉള്‍പ്പെടുന്നു. സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് മാത്രമേ ഇനി ചെല്‍സിയുടെ മത്സരങ്ങള്‍ കാണാന്‍ കഴിയുകയുള്ളൂ. ചെല്‍സി ക്ലബ്ബിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി