'അവന്‍ ഉണ്ടാരുന്നെങ്കില്‍ ബാഴ്സ കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയേനെ'

നെയ്മര്‍ ബാഴ്സലോണയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ബാഴ്സ കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയേനെ എന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. അന്നത്തെ ബാഴ്‌സലോണ അറ്റാക്കിലെ മൂന്ന് പേരും (സുവാരസ്,നെയ്മര്‍, മെസി) ആര്‍ക്കും തടയാന്‍ പറ്റാത്ത അറ്റാക്ക് ആയിരുന്നു എന്ന് ഗ്വാര്‍ഡിയോള പറഞ്ഞു.

“നെയ്മര്‍ ബാഴ്സയ്‌പ്പൊപ്പം തുടര്‍ന്നിരുന്നെങ്കില്‍ ബാഴ്സ കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയേനെ. അങ്ങനെയെങ്കില്‍ രണ്ടോ മൂന്നോ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ബാഴ്‌സ നേടിയേനെ.”

“പക്ഷെ പാരീസിലേക്ക് പോകാന്‍ ഉള്ള നെയ്മറിന്റെ തീരുമാനം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. പിഎസ്ജി നല്ല ക്ലബാണ്. പാരീസ് നല്ല നഗരവും.”

“നെയ്മറിന് പരിക്കില്ലാത്ത കാലഘട്ടം ഉണ്ടാകട്ടെയെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്റെ വലിയ ആരാധകനാണ് ഞാന്‍. അവന്‍ ഫുട്‌ബോളിനെ കൂടുതല്‍ സുന്ദരമാക്കും” ഗ്വാര്‍ഡിയോള പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്