അഞ്ച് മാര്‍ക്ക് പോയാലും കുഴപ്പമില്ല, മെസിയെ കുറിച്ച് ഞാന്‍ എഴുതൂല; നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് വൈറല്‍

‘മെസിയെക്കുറിച്ച് ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാനാണ്’- ഈ ഒരു ഉത്തരക്കടലാസ് കേരളക്കരയാകെ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കടുത്ത നെയ്മര്‍ ആരാധികയായ തിരൂര്‍ പുതുപ്പള്ളി ശാസ്താ എ.എല്‍.പി. സ്‌കൂളിലെ റിസ ഫാത്തിമ എന്ന നാലാം ക്ലാസുകാരിയാണ് ഈ വൈറല്‍ ഉത്തരത്തിന് പിന്നില്‍.

നാലാംക്ലാസിലെ മലയാളം ചോദ്യപേപ്പറിലാണ് മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് എഴുതാനുണ്ടായിരുന്നത്. റിസയാകട്ടെ ബ്രസീലിന്റെയും സൂപ്പര്‍ താരം നെയ്മറിന്റെയും കടുത്ത ആരാധികയാണ്. അതിനാല്‍ തന്നെ പല ബ്രസീല്‍ ഫാന്‍സിനെ പോലെ തന്നെ റിസയും ഉത്തരം എഴുതാന്‍ മടിച്ചു.

‘ഞാന്‍ ഉത്തരം എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം, മെസിയെ ഇഷ്ടമല്ല’- എന്ന് ചോദ്യത്തോടുള്ള എതിര്‍പ്പ് ശക്തമായിതന്നെ പ്രകടിപ്പിച്ച് റിശ ഉത്തരക്കടലാസില്‍ കുറിച്ചു. സംഭവം വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും വൈറലാവുകയും ചെയ്തു.

മെസി, റൊണോള്‍ഡോ ആരാധകരോട് പോര് പതിവാണെന്ന് റിസ പറയുന്നു. സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ ബ്രസീല്‍ ഫാന്‍സ് അസോസിയേഷന്‍ റിസ ഫാത്തിമയ്ക്ക് നെയ്മര്‍ ജഴ്സി സമ്മാനിക്കുകയും ചെയ്തു.

Latest Stories

കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല; അതൊക്കെ അവരുടെ ഇഷ്ടം: മല്ലിക സുകുമാരൻ

മെലിഞ്ഞു ക്ഷീണിച്ച് നടി തൃഷ; തൃഷക്ക് ഇത് എന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

ഫഫയുടെ 'സിമ്പിൾ' ലൈഫ് ! കാണാൻ ചെറുതാണെന്നേയുള്ളു, ഈ കീപാഡ് ഫോൺ വാങ്ങാൻ വലിയ വില കൊടുക്കണം..

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; മോചനത്തിനായി തീവ്രശ്രമങ്ങൾ, യമനിൽ ചർച്ചകൾ ഇന്നും തുടരും

'സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

'അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് ‘കോസ്റ്റ്ലി’യാകും'; മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ്

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'