" റൊണാൾഡോ എന്നോട് ചെയ്ത മോശം പ്രവർത്തി ഞാൻ ഒരിക്കലും മറക്കില്ല"; മാധ്യമ പ്രവർത്തകന്റെ വാക്കുകൾ ഇങ്ങനെ

ഫെബ്രുവരിയിൽ 40 വയസ് തികയുകയാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ ഫോമിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. ഫുട്ബോൾ കരിയറിൽ അദ്ദേഹം തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്. കഴിഞ്ഞ വർഷത്തിൽ 40 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

നിലവിൽ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2026 ഫിഫ ലോകകപ്പ് ആയിരിക്കും അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പ്. അതും കൂടെ നേടിയാൽ തന്റെ സ്വപ്നം സഫലമാകും. ഈ പ്രായത്തിലും യുവ താരങ്ങൾക്ക് മോശമായ സമയമാണ് അദ്ദേഹം കൊടുക്കുന്നത്.

ഒരിക്കൽ റൊണാൾഡോ നടക്കും വഴിയിൽ മാധ്യമ പ്രവർത്തകനായ ഡിയാഗോ ടോറസ് മത്സരത്തിനെ കുറിച്ച് ചോദിക്കുകയും, ആ ചോദ്യം ഇഷ്ടപ്പെടാതെ റൊണാൾഡോ അദ്ദേഹത്തിന്റെ മൈക്ക് എടുത്ത് പുഴയിലേക്ക് എറിയുകയും ചെയ്തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ
അന്ന് വൈറൽ ആയിരുന്നു.

ഡിയാഗോ ടോറസ് പറയുന്നത് ഇങ്ങനെ:

” ഞാൻ റൊണാൾഡോയോട് അടുത്ത മത്സരത്തിന് തയ്യാറാണോ എന്ന് മാത്രമാണ് ചോദിച്ചത്. എന്റെ ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം അപ്പോൾ തന്നെ എന്റെ മൈക്ക് എടുത്ത് പുഴയിലേക്ക് എറിയുകയും ചെയ്തു. എന്ത് കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യ്തതെന്ന് എനിക്ക് അറിയില്ല. റൊണാൾഡോ മനസ്സിൽ വേറെ എന്തെങ്കിലും ചിന്തയിൽ ആയിരുന്നിരിക്കാം. ബോധമുള്ള സമയമായിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യില്ലായിരുന്നു” ഡിയാഗോ ടോറസ് പറഞ്ഞു.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ