അയാൾ പറഞ്ഞ വാക്കുകൾ കേട്ട എനിക്ക് ദേഷ്യം തോന്നി, പെനാൽറ്റി എടുക്കാൻ പോയ ഞാൻ കേൾക്കാൻ വേണ്ടി അതും അവരുടെ പരിശീലകൻ പറഞ്ഞത്; വാൻ ഗാലിനെതിരെ ആഞ്ഞടിച്ച് മെസിയും മാർട്ടിനെസും

ഡിസംബർ 9 വെള്ളിയാഴ്ച നടന്ന ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഓറഞ്ച് പടയെ പെനാൽറ്റിയിൽ ജയിച്ചതിന് പിന്നാലെ നെതർലൻഡ്‌സ് മാനേജർ ലൂയിസ് വാൻ ഗാലിനെതിരെ ആഞ്ഞടിച്ച് മെസി രംഗത്ത്.

120 മിനിറ്റിനുശേഷം 2-2ന് കളി അവസാനിച്ചപ്പോൾ ഷൂട്ടൗട്ടിൽ 4-3ന് ജയിച്ചാണ് അര്ജന്റീന സെമിയിൽ കടന്നത്. മത്സരത്തിന് ശേഷം, അർജന്റീന നായകൻ ലയണൽ മെസ്സി, ലാറ്റിൻ അമേരിക്കക്കാരോട് അനാദരവ് കാണിച്ചതിന് നെതർലൻഡ്‌സ് ബോസ് ലൂയിസ് വാൻ ഗാലിനെതിരെ പൊട്ടിത്തെറിച്ചു.

മെസി വാൻ ഗാലിന്റെ ഗെയിമിന് മുമ്പുള്ള അഭിപ്രായങ്ങൾ അനുചിതമാണെന്ന് അവകാശപ്പെട്ടു, ഡച്ച് കളിക്കാരും മോശമായിട്ടാണ് സംസാരിച്ചതെന്നാണ് മെസി പറഞ്ഞത്.

“വാൻ ഗാൽ തന്റെ പ്രീഗെയിം അഭിപ്രായങ്ങൾ കേട്ട അദ്ദേഹത്തോട് അനാദരവ് തോന്നുന്നു, ചില ഡച്ച് കളിക്കാർ ഗെയിമിനിടെ മോശമായിട്ടാണ് സംസാരിച്ചത്.”

അർജന്റീന ഹീറോ എമിലിയാനോ മാർട്ടിനെസും വാൻ ഗാലിന്റെ വാക്കുകളുടെ തിരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിക്കുകയും വായ അടയ്ക്കാൻ ഉപദേശിക്കുകയും ചെയ്തു. വിർജിൽ വാൻ ഡിജിക്കിനെയും സ്റ്റീവൻ ബെർഗൂയിസിനെയും ഗോളുകൾ നേടുന്നതിൽ നിന്ന് തടഞ്ഞ സൂപ്പർ ഗോൾക്കീപ്പർ പറയുന്നത് ഇങ്ങനെ.

വാൻ ഗാൽ പറയുന്നത് ഞാൻ കേട്ടു, ‘പെനാൽറ്റികളിലേക്ക് പോയാൽ നമ്മൾ വിജയിക്കും. അദ്ദേഹം വായ അടച്ചിരിക്കണമെന്ന് ഞാൻ കരുതുന്നു.”

എന്തായാലും വെല്ലുവിളികൾക്ക് ഒടുവിൽ അർജന്റീനയെ ജയിക്കാനുള്ള കരുത്ത് ഓറഞ്ച് പാടക്കില്ല എന്ന് ആരാധകർ മനസിലാക്കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക