"ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടാണ് ഞാൻ ഇവിടെ എത്തിയത്"; ലയണൽ മെസിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബാഴ്‌സലോണയ്ക്ക് വേണ്ടി എക്കാലത്തെയും ഗംഭീര പ്രകടനം നടത്തിയ താരം ആരാണെന്ന് ചോദിച്ചാൽ ഒരേ സ്വരത്തിൽ ആരാധകർ പറയുന്ന പേര് അത് ലയണൽ മെസി എന്നായിരിക്കും. ബാഴ്‌സയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തിയും മെസി തന്നെ. നിലവിൽ 125 ആം ആനിവേഴ്സറി സെലിബ്രേഷൻ ബാഴ്സ നടത്തുന്നുണ്ട്. ഈ ചടങ്ങിലേക്ക് മെസിയെ ക്ഷണിച്ചിരുന്നുവെങ്കിലും വരാൻ സാധിക്കില്ലെന്ന് മെസി അറിയിക്കുകയായിരുന്നു. പകരം ഇതുമായി ബന്ധപ്പെട്ട അഭിമുഖം മെസി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ബാഴ്സയിലെ ഏറ്റവും മനോഹരമായ അതല്ലെങ്കിൽ അസാധാരണമായ നിമിഷം ഏതാണ് എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. സീനിയർ ടീമിന് വേണ്ടിയുള്ള അരങ്ങേറ്റമാണോ റോമിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ഗോളാണോ ഫസ്റ്റ് ബാലൺ ഡി ഓർ പുരസ്കാരമാണോ എന്നായിരുന്നു ചോദ്യം.

ലയണൽ മെസി പറയുന്നത് ഇങ്ങനെ:

” ഒരു നിമിഷത്തെ മാത്രം തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ എനിക്ക് വേണ്ടി തെരഞ്ഞെടുക്കാൻ ആരെയെങ്കിലും ഏൽപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇനി ഒരെണ്ണം തിരഞ്ഞെടുക്കണം എന്ന് നിർബന്ധമാണെങ്കിൽ ഞാൻ എന്റെ അരങ്ങേറ്റത്തെ തിരഞ്ഞെടുക്കും. കാരണം ഒരുപാട് ത്യാഗങ്ങൾ സഹിച്ചുകൊണ്ടാണ് ഞാൻ അവിടെ വരെ എത്തിയത്. അർജന്റീനയിൽ നിന്നും സ്പെയിനിലേക്ക് എന്റെ ജീവിതം പറിച്ച് നടുകയായിരുന്നു.ആ അരങ്ങേറ്റമാണ് എല്ലാം മാറ്റി മറിച്ചത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം “ ലയണൽ മെസി പറഞ്ഞു.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ