ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്, അവർ അങ്ങനെ ഒരു കൂട്ടമാണ്; വിജയത്തിലും ആശങ്കയിൽ മെസി

2022 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സിനെതിരെ അർജന്റീനയ്ക്ക് കടുപ്പമേറിയേക്കുമെന്ന് ലയണൽ മെസ്സി സമ്മതിച്ചു. നവംബർ 3 ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ അർജന്റീനയുടെ വിജയം ഉറപ്പിച്ചത് മെസിയുടെ മികവ് ആയിരുന്നു. യുഎസ്എയ്‌ക്കെതിരായ അവരുടെ അവസാന 16 പോരാട്ടത്തിൽ മികച്ച ജയം നേടിയാണ് ഓറഞ്ച് പട എത്തുന്നത്. ഇരു ടീമുകൾക്കും ഇതുവരെയുള്ള ഏറ്റവും കഠിനമായ മത്സരം ആയിരിക്കും ഇനി വരാൻ പോകുന്നതെന്ന് പറയാം.

വരാനിരിക്കുന്ന മത്സരത്തെക്കുറിച്ച് മെസി പറയുന്നത് ഇങ്ങനെ- “ഞങ്ങൾ വളരെ കഠിനമായ മത്സരം കളിക്കാൻ പോകുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു, അവർ പന്തെടുത്ത് ആക്രമിക്കാൻ ഇഷ്ടമുള്ളത് ടീമാണ്. ഈ സമയത്ത് ലോകകപ്പ് കൂടുതൽ കഠിനമാവുകയാണ്.”

കളിക്കളത്തിൽ അർജന്റീനയ്ക്ക് യാതൊരു മേധാവിത്വവും നൽകി ആയിരിക്കില്ല നെതർലൻഡ്‌സ് കളിക്കുക . മാനേജർ ലൂയിസ് വാൻ ഗാൽ തന്റെ ടീമിനെ സമ്മർദ്ദത്തിലാക്കുന്ന കളിക്ക് പകരം എതിരാളികളെ അലോസരപ്പെടുത്തുന്ന പൊസഷൻ ശൈലിയിലായിരിക്കും കളിക്കുക..

വിർജിൽ വാൻ ഡിക്ക്, ജൂറിയൻ ടിംബർ എന്നിവരടങ്ങുന്ന പ്രതിരോധത്തിനെതിരെ അർജന്റീനയ്ക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ല. നാല് മത്സരങ്ങളിൽ മൂന്നിലും സ്കോർ ചെയ്ത കോഡി ഗാക്‌പോയാണ് അവരെ ആക്രമണത്തിൽ നയിക്കുന്നത്. മെംഫിസ് ഡിപേ കൂടി ഫോമിലേക്ക് എത്തിയതോടെ കാര്യങ്ങൾ ടീമിന് അനുകൂലമാണ്.

മധ്യഭാഗത്ത്, ബാഴ്‌സലോണയുടെ ഫ്രെങ്കി ഡി ജോംഗിനെക്കാൾ മിഡ്ഫീൽഡർമാർ മികച്ചവരല്ല. ലോകകപ്പിലെ ഏറ്റവും സമതുലിതമായ ടീമുകളിലൊന്നാണ് വാൻ ഗാലിനുള്ളത്, അവരുടെ ഏറ്റവും മികച്ചത് നല്കാൻ സാധിച്ചാൽ അടുത്ത വമ്പനെയും അവർക്ക് തകർക്കാം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക