"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവൃത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

2006 ഇൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ ഫ്രാൻസും ഇറ്റലിയും തമ്മിലായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. അന്ന് ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ ഇറ്റലിക്ക് കഴിഞ്ഞിരുന്നു. ഫ്രഞ്ച് സൂപ്പർ താരം സിനദിൻ സിദാൻ റെഡ് കാർഡ് കണ്ട് പുറത്തു പോയത് ഫ്രാൻസിന് തിരിച്ചടിയാവുകയായിരുന്നു. ഇറ്റലി താരം മറ്റരാസിയെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനാണ് സിദാന് റെഡ് കാർഡ് ലഭിച്ചത്.

അന്നത്തെ മത്സരത്തിൽ വളരെ മോശമായ രീതിയിലായിരുന്നു മറ്റരാസി സിദാനെ പ്രകോപിപ്പിച്ചത്. എന്നാൽ ആ സംഭവത്തിനു ശേഷം വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഇത് വരെ താനും സിദാനും തമ്മിൽ സംസാരിച്ചിട്ടേ ഇല്ല എന്നാണ് മറ്റരാസി പറയുന്നത്. അദ്ദേഹത്തെ കണ്ടു വീണ്ടും സംസാരിക്കണം എന്ന ആവശ്യയുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് മാർക്കോ മറ്റരാസി.

മാർക്കോ മറ്റരാസി പറയുന്നത് ഇങ്ങനെ:

“ഞാൻ ഇനി ക്ഷമ പറയാനൊന്നും ശ്രമിക്കില്ല. പക്ഷേ ആ സംഭവം നടന്നിട്ട് ഇപ്പോൾ ഒരുപാട് വർഷം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞാൽ അത് സന്തോഷം ഉള്ള കാര്യമായിരിക്കും. തീർച്ചയായും അവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. അതിനു ശേഷം ഞാൻ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. മാത്രമല്ല ഞങ്ങൾ തമ്മിൽ ഇപ്പോൾ യാതൊരുവിധ ബന്ധവുമില്ല ” മാർക്കോ മറ്റരാസി പറഞ്ഞു.

സിദാൻ നടത്തിയ പ്രകടനങ്ങൾ ഇന്നും ലോക ഫുട്ബോൾ പ്രേമികൾക്ക് ഹരമാണ്. ആ ലോകകപ്പിന് ശേഷം സിദാൻ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് പരിശീലകന്റെ റോളിൽ അദ്ദേഹത്തിന് തിളങ്ങാൻ സാധിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ