"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവൃത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

2006 ഇൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ ഫ്രാൻസും ഇറ്റലിയും തമ്മിലായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. അന്ന് ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ ഇറ്റലിക്ക് കഴിഞ്ഞിരുന്നു. ഫ്രഞ്ച് സൂപ്പർ താരം സിനദിൻ സിദാൻ റെഡ് കാർഡ് കണ്ട് പുറത്തു പോയത് ഫ്രാൻസിന് തിരിച്ചടിയാവുകയായിരുന്നു. ഇറ്റലി താരം മറ്റരാസിയെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനാണ് സിദാന് റെഡ് കാർഡ് ലഭിച്ചത്.

അന്നത്തെ മത്സരത്തിൽ വളരെ മോശമായ രീതിയിലായിരുന്നു മറ്റരാസി സിദാനെ പ്രകോപിപ്പിച്ചത്. എന്നാൽ ആ സംഭവത്തിനു ശേഷം വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഇത് വരെ താനും സിദാനും തമ്മിൽ സംസാരിച്ചിട്ടേ ഇല്ല എന്നാണ് മറ്റരാസി പറയുന്നത്. അദ്ദേഹത്തെ കണ്ടു വീണ്ടും സംസാരിക്കണം എന്ന ആവശ്യയുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് മാർക്കോ മറ്റരാസി.

മാർക്കോ മറ്റരാസി പറയുന്നത് ഇങ്ങനെ:

“ഞാൻ ഇനി ക്ഷമ പറയാനൊന്നും ശ്രമിക്കില്ല. പക്ഷേ ആ സംഭവം നടന്നിട്ട് ഇപ്പോൾ ഒരുപാട് വർഷം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞാൽ അത് സന്തോഷം ഉള്ള കാര്യമായിരിക്കും. തീർച്ചയായും അവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. അതിനു ശേഷം ഞാൻ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. മാത്രമല്ല ഞങ്ങൾ തമ്മിൽ ഇപ്പോൾ യാതൊരുവിധ ബന്ധവുമില്ല ” മാർക്കോ മറ്റരാസി പറഞ്ഞു.

സിദാൻ നടത്തിയ പ്രകടനങ്ങൾ ഇന്നും ലോക ഫുട്ബോൾ പ്രേമികൾക്ക് ഹരമാണ്. ആ ലോകകപ്പിന് ശേഷം സിദാൻ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് പരിശീലകന്റെ റോളിൽ അദ്ദേഹത്തിന് തിളങ്ങാൻ സാധിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക