'ഞാൻ കോമയിൽ ആയിരുന്നു; ഉണർന്നപ്പോൾ ഒരു ഫുട്ബോൾ കളിക്കാരനാണെന്ന് പോലും മറന്ന് പോയി' ഓർമ്മക്കുറവ് വെളിപ്പെടുത്തി താരം

2024 ഫെബ്രുവരിയിൽ, ബോർഡോയും ഗ്വിംഗാംപും തമ്മിലുള്ള ലീഗ് 2 മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റയാഡോസ് ഡി മോണ്ടെറിയുടെ മുൻ കളിക്കാരനായ ആൽബർട്ട് എലിസ് കോമയിലേക്ക് പോയ വാർത്ത ഫുട്ബോൾ ലോകം ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിൻ്റെ ഒരു വർഷം തികയുമ്പോൾ, ഹോണ്ടുറാൻ ഫുട്ബോൾ താരം താൻ അനുഭവിച്ച പ്രയാസകരമായ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയും തനിക്ക് ഓർമ്മക്കുറവ് സംഭവിച്ചതായി വെളിപ്പെടുത്തുകയും ചെയ്തു.

ദി അത്‌ലറ്റിക്കിന് നൽകിയ അഭിമുഖത്തിൽ, 28 കാരനായ ഫോർവേഡ് താരം പറയുന്നു: “ഞാൻ കോമയിൽ നിന്ന് ഉണർന്നപ്പോൾ, ഞാൻ ഒരു ഫുട്ബോൾ കളിക്കാരനാണെന്ന് പോലും ഓർമയില്ല, ഞാൻ ഫ്രാൻസിലാണെന്ന് ഓർമയില്ല. ഞാൻ ഹോണ്ടുറാൻ ആണെന്ന് ഓർക്കുന്നില്ല, എനിക്ക് സുഖം പ്രാപിക്കാൻ പ്രയാസമാണെന്ന് ഡോക്ടർമാർ കരുതി.”

കോമയ്ക്ക് ശേഷമുള്ള ശാരീരികവും മാനസികവുമായ വീണ്ടെടുക്കലിലേക്കുള്ള തൻ്റെ യാത്രയുടെ ഭാഗവും എലിസ് പങ്കുവെച്ചു. “എന്നെ മാനസികമായി സഹായിച്ച, സംസാരിക്കാനും എഴുതാനും പഠിപ്പിച്ച ഒരു ടീച്ചറുടെ അടുത്തേക്ക് ഞാൻ പോയി, കാരണം എനിക്ക് അത് വലിയ തോതിൽ നഷ്ടപ്പെട്ടിരുന്നു. രാവിലെ, ഞാൻ സ്കൂളിൽ പോയി, ഉച്ചതിരിഞ്ഞ്, ഞാൻ ജിമ്മിൽ പോയി, മറ്റുള്ളവയിൽ പങ്കെടുത്തു. എന്നെ സുഖപ്പെടുത്താനും തിരിച്ചുവരാനും എല്ലാ ദിവസവും പരിശോധനകൾ ഒന്നുതന്നെയായിരുന്നു.” അദ്ദേഹം വിശദീകരിച്ചു.

പ്രതീക്ഷിച്ചതുപോലെ, സംഭവത്തെ തുടർന്ന്, ആൽബർത്ത് എലിസിന് പ്രൊഫഷണൽ ഫുട്ബോളിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, ഹോണ്ടുറാൻ താരം ശുഭാപ്തി വിശ്വാസത്തിലാണ്. അപകടങ്ങൾ ഒഴിവാക്കാൻ ഹെഡ് പ്രൊട്ടക്ടർ ധരിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായ ചികിത്സക്ക് ശേഷം അദ്ദേഹം പരിശീലനത്തിലേക്ക് മടങ്ങി.

“ഞാൻ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയനായി. എനിക്ക് സുഖമാണെന്നും കളിക്കാൻ സാധിക്കുമെന്നും അവർ എന്നോട് പറഞ്ഞു. ഞാൻ അഞ്ച് മാസമായി പരിശീലനം നടത്തുകയാണ്, എന്തെങ്കിലും ആഘാതം നേരിട്ടാൽ എന്നെ സഹായിക്കുന്ന ഒരു ഹെഡ് പ്രൊട്ടക്ടർ ഉപയോഗിച്ചാണ് ഞാൻ ഇത് ചെയ്യുന്നത്.” അദ്ദേഹം അഭിപ്രായപ്പെട്ടു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക