രണ്ട് വർഷം ഞാൻ സന്തോഷം എന്താണെന്ന് അറിഞ്ഞിരുന്നില്ല; ലയണൽ മെസി

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. ക്ലബ് ലെവലിൽ അദ്ദേഹം ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

മെസിയുടെ കരിയറിൽ മോശമായ അനുഭവങ്ങൾ ഒരുപാട് സമ്മാനിച്ച ക്ലബാണ് പിഎസ്ജി. ലോകകപ്പ് നേടിയതിന് ശേഷം തിരികെ പിഎസ്ജിയിലേക്ക് പോയപ്പോൾ അദ്ദേഹത്തിന് നേരെ ആരാധകർ കൂകി വിളിക്കുകയായിരുന്നു. പിഎസ്ജിയിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ലയണൽ മെസി.

ലയണൽ മെസി പറയുന്നത് ഇങ്ങനെ:

” പിഎസ്ജിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്റര്‍ മിയാമിയിലേക്ക് ക്ഷണമെത്തുന്നത്. ഞാന്‍ ഈ മാറ്റം തിരഞ്ഞെടുക്കുകയായിരുന്നു. കാരണം ബാഴ്‌സലോണ വിട്ട ശേഷമുള്ള രണ്ട് വര്‍ഷം ഞാന്‍ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല”

ലയണൽ മെസി തുടർന്നു:

” അവിടുത്തെ പരിശീലനത്തിലും രീതികളും നിത്യവുമുള്ള മത്സരങ്ങളുമൊന്നും എനിക്ക് ചേര്‍ന്ന് പോകാന്‍ സാധിക്കുന്നതായിരുന്നില്ല. എനിക്ക് അത്തരമൊരു പ്രയാസമുള്ള കാലമുണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിക്കുകയാണ്. ആദ്യം ഇന്റര്‍ മയാമിയിലേക്ക് പോകാന്‍ ഒന്ന് മടിച്ചിരുന്നു. പുതിയ ക്ലബ്ബായതിനാലും സ്ഥാപിച്ചിട്ട് കുറച്ചുനാളുകളേ ആയിട്ടുള്ള എന്നതിനാലും ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ മാറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു” ലയണൽ മെസി പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം