ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തത് ജ്യോതിഷി? പ്രമുഖരായ രണ്ട് താരങ്ങളെ ഒഴിവാക്കാൻ നിർദേശിച്ചു

എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ജ്യോതിഷിയുടെ സഹായം തേടിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഡൽഹിയിലെ ജ്യോതിഷിയായ ഭൂപേഷ് ശർമയുടെ സഹായത്തോടെയാണ് ഇന്ത്യൻ പരിശീലകൻ പ്ലേയിങ് ഇലവനെ കണ്ടെത്തിയതെന്ന് എഐഎഫ്എഫ് ജനറൽ സെക്രട്ടറിയായിരുന്ന കുശാൽ ദാസ് വെളിപ്പെടുത്തി. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ വഴിയാണ് ഇന്ത്യൻ പരിശീലകൻ ജ്യോതിഷിയെ പരിചയപ്പെടുത്തിയത്.

ആ സമയത്ത് അതിനിർണായകമായ അഫ്ഗാനിസ്ഥാനെതിരെ മത്സരം നടക്കുക ആയിരുന്നു. പരിശീലകനെ സംബന്ധിച്ച് ആ മത്സരത്തിൽ ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. 2022 ജൂൺ 11 നായിരുന്നു മത്സരം. മത്സരത്തിൽ തനിക്ക് പറ്റിയ ഒരു ഇലവനെ വേണം എന്നതായിരുന്നു പരിശീലകന്റെ ആവശ്യം. ആരൊക്കെ ടീമിൽ കളിക്കണം, ആരെ ഒഴിവാക്കണം, ഏത് തന്ത്രത്തിൽ കളത്തിൽ ഇറങ്ങണം, ഇതൊക്കെ പരിശീലകൻ ചോദിച്ചു. അപ്പോൾ “ഈ താരങ്ങളെ ഇൻ കളത്തിൽ ഇറക്കണം”, “ഇവരെ ഒരു കാരണവശാലും ഒഴിവാക്കരുത്”, “ആത്മവിശ്വാസം കൂട്ടാൻ ഇത് ചെയ്യണം” തുടങ്ങി ഒരുപിടി ഉപദേശങ്ങൾ ജ്യോതിഷി നൽകുകയും ചെയ്തു. ആ നിർദേശ പ്രകാരം പ്രമുഖരായ രണ്ട് താരങ്ങളെ പരിശീലകൻ ഒഴിവാക്കുകയും ചെയ്തു.

സുനിൽ ഛേത്രി, സഹൽ അബ്‍ദുൾ സമദ് തുടങ്ങിയവരാണ് ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ച മത്സരത്തിലെ സ്‌കോററുമാർ. മത്സരത്തിലെ തന്ത്രങ്ങളും ഉപദേശങ്ങളും എല്ലാം ഇന്ത്യക്ക് നൽകിയത് ജ്യോതിഷി ആയിരുന്നു. പരിശീലകനും ജ്യോതിഷിയും തമ്മിൽ നടത്തിയ ചാറ്റുകൾ പുറത്തുവന്നിട്ടുണ്ട്. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ജ്യോതിഷിക്ക് 12 ലക്ഷമാണ് പ്രതിഫലം നൽകിയത്.

എന്തായാലും മത്സരം ഇന്ത്യ ജയിച്ചതിനാൽ ഈ തുകയൊന്നും വലിയ കാര്യമല്ല കുശാൽ ദാസ് പറഞ്ഞു. എന്തായാലും ജ്യോതിഷി ഇന്ത്യയുടെ പരിശീലകൻ ആകട്ടെ ഉൾപ്പടെ ട്രോളുകൾ ഇപ്പോൾ സജീവമാണ്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്