"മെസി അന്ന് ക്യാമ്പിൽ വന്നപ്പോൾ എനിക്കുണ്ടായ ദേഷ്യം പറഞ്ഞറിയിക്കാൻ പറ്റില്ല": കിലിയൻ എംബാപ്പയുടെ വാക്കുകൾ വൈറൽ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ അദ്ദേഹം ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കി ഇല്ല. കഴിഞ്ഞ അഞ്ച് വർഷങ്ങളായി മെസി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. തന്റെ ഫുട്ബോൾ യാത്രയിലെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ സഞ്ചരിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്.

ഖത്തർ ലോകകപ്പിന് ശേഷം പിഎസ്ജി ക്യാമ്പിൽ വന്ന മെസിയോട് തനിക്ക് കടുത്ത ദേഷ്യമായിരുന്നു ഉണ്ടായിരുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് ഇതിഹാസം കിലിയൻ എംബപ്പേ. 2022 ലോകകപ്പ് കിരീടം നേടിയ ലയണൽ മെസി ക്യാമ്പിൽ വന്നപ്പോഴും കുറെ നേരത്തേക്ക് എനിക്ക് ആ ദേഷ്യം ഉണ്ടായിരുന്നു എന്നാണ് എംബപ്പേ പറയുന്നത്.

കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:

“ലോകകപ്പ് ഫൈനലിന് ശേഷം പി എസ് ജിയുടെ പരിശീലന ക്യാംപിൽ എത്തിയപ്പോഴും എനിക്ക് മെസിയോട് ദേഷ്യമുണ്ടായിരുന്നു. അപ്പോൾ മെസി എന്നോട് പറഞ്ഞത് ഇപ്രകാരമാണ്. താങ്കൾ മുമ്പുതന്നെ ലോകകപ്പ് വിജയിച്ചിട്ടുണ്ട്. ഇത്തവണ എന്റെ അവസരമായിരുന്നു. ഈ വാക്കുകൾ കേട്ടപ്പോഴാണ് എനിക്ക് മെസിയോടുള്ള ദേഷ്യം മാറിയത്. അർജന്റീനയുടെ ലോകകപ്പ് വിജയം നാം ബഹുമാനിക്കുന്നത് അത് മെസി നേടി എന്നതിനാലാണ്”

കിലിയൻ എംബപ്പേ തുടർന്നു:

“ഖത്തർ ലോകകപ്പിന്റെ ഫൈനൽ ഞങ്ങൾ ഇരുവർക്കും നിരവധി ഓർമകൾ സൃഷ്ടിച്ചു. ആ ഫൈനൽ എന്നെയും മെസിയെയും കൂടുതൽ സുഹൃത്തുക്കളാക്കി. ഞാൻ മെസിയിൽ നിന്നും ഒരുപാട് പഠിച്ചു. മെസി എല്ലാകാര്യങ്ങളും നന്നായി ചെയ്തു. അതുപോലൊരു ഇതിഹാസത്തിൽ നിന്ന് എല്ലാകാര്യങ്ങളും പഠിക്കാൻ കഴിയും. മുമ്പ് മെസിയോട് താങ്കൾ ഈ മികവ് എങ്ങനെ പ്രകടിപ്പിച്ചുവെന്ന് ചോദിക്കുമായിരുന്നു” കിലിയൻ എംബപ്പേ പറഞ്ഞു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി