'പെനാലിറ്റി ഷൂട്ട് ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ എന്നു ഞാന്‍ ചോദിച്ചു, അപ്പോള്‍ അവിടെ ധാരാളം ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു'

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി പെനാല്‍റ്റി എടുക്കാനുള്ള കളിക്കാരുടെ ഓര്‍ഡറിലെ വിചിത്രമായ തീരുമാനങ്ങളെക്കുറിച്ച് പ്രതികരിച്ച് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച്. ചില സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കുമെന്നും ഷൂട്ട് ചെയ്യേണ്ട താരങ്ങള്‍ ചിലപ്പോള്‍ ലഭ്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ പെനാലിറ്റി ഷൂട്ടിനായും പരിശീലിക്കുന്നുണ്ടായിരുന്നു. ലെസ്‌കോവിച്ചായിരുന്നു അതില്‍ മുന്‍പില്‍ നിന്നിരുന്നത്. അദ്ദേഹത്തിന് ഉയര്‍ന്ന പാസ്സിങ്ങ് നിലവാരമുണ്ടായിരുന്നു. ചില സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കും. ഷൂട്ട് ചെയ്യേണ്ട താരങ്ങള്‍ ചിലപ്പോള്‍ ലഭ്യമായിരിക്കില്ല.’

‘ആ അവസരത്തില്‍ ഒരു പരിശീലകനെന്ന നിലയില്‍ പെനാലിറ്റി ഷൂട്ട് ഏറ്റെടുക്കാന്‍ താല്പര്യമുള്ള ആരെങ്കിലുമുണ്ടോ എന്ന് ഞാന്‍ ചോദിക്കണമായിരുന്നു. ഞാന്‍ ചോദിച്ചു, അവിടെ ധാരാളം ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു. കൈകള്‍ ഉയര്‍ന്നു കണ്ടു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.’

‘ഏറ്റവുമൊടുവില്‍ പെനാലിറ്റി എപ്പോഴും പെനാലിറ്റി ആണ്. ഞങ്ങളിതില്‍ നിരാശരാണ്. പക്ഷെ ഞങ്ങള്‍ മുന്‍പോട്ടു പോകണം. ഈ സീസണില്‍ ഞങ്ങള്‍ക്കഭിമാനിക്കാന്‍ ധാരാളമുണ്ട്. ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയില്‍ നിന്നും പുഞ്ചിരിയില്‍ നിന്നും മറ്റാരും പ്രതീക്ഷിക്കാത്തതു ഞങ്ങള്‍ നേടി. അതില്‍ ഞാന്‍ സന്തോഷിക്കുന്നു’ മത്സരശേഷം വുകോമാനോവിച്ച് പറഞ്ഞു.

പെനാലിറ്റി ഷൂട്ട്ഔട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തളച്ചാണ് ഹൈദരാബാദ് എഫ്സി കിരീടം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്സണ്‍ സിങ് എന്നിവരുടെ മൂന്നു പെനാലിറ്റി കിക്കുകളും തടഞ്ഞ ഹൈദരാബാദ് എഫ്സി ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയാണ് ടീമിന്റെ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ പെനാലിറ്റി കിക്കില്‍ ആയുഷ് അധികാരി മാത്രമാണ് ലക്ഷ്യം കണ്ടത്. അനുവദിച്ച സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം വഴങ്ങിയതിനാലാണ് മത്സരം പെനാലിറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം