'പെനാലിറ്റി ഷൂട്ട് ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ എന്നു ഞാന്‍ ചോദിച്ചു, അപ്പോള്‍ അവിടെ ധാരാളം ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു'

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി പെനാല്‍റ്റി എടുക്കാനുള്ള കളിക്കാരുടെ ഓര്‍ഡറിലെ വിചിത്രമായ തീരുമാനങ്ങളെക്കുറിച്ച് പ്രതികരിച്ച് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച്. ചില സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കുമെന്നും ഷൂട്ട് ചെയ്യേണ്ട താരങ്ങള്‍ ചിലപ്പോള്‍ ലഭ്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ പെനാലിറ്റി ഷൂട്ടിനായും പരിശീലിക്കുന്നുണ്ടായിരുന്നു. ലെസ്‌കോവിച്ചായിരുന്നു അതില്‍ മുന്‍പില്‍ നിന്നിരുന്നത്. അദ്ദേഹത്തിന് ഉയര്‍ന്ന പാസ്സിങ്ങ് നിലവാരമുണ്ടായിരുന്നു. ചില സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കും. ഷൂട്ട് ചെയ്യേണ്ട താരങ്ങള്‍ ചിലപ്പോള്‍ ലഭ്യമായിരിക്കില്ല.’

‘ആ അവസരത്തില്‍ ഒരു പരിശീലകനെന്ന നിലയില്‍ പെനാലിറ്റി ഷൂട്ട് ഏറ്റെടുക്കാന്‍ താല്പര്യമുള്ള ആരെങ്കിലുമുണ്ടോ എന്ന് ഞാന്‍ ചോദിക്കണമായിരുന്നു. ഞാന്‍ ചോദിച്ചു, അവിടെ ധാരാളം ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു. കൈകള്‍ ഉയര്‍ന്നു കണ്ടു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.’

‘ഏറ്റവുമൊടുവില്‍ പെനാലിറ്റി എപ്പോഴും പെനാലിറ്റി ആണ്. ഞങ്ങളിതില്‍ നിരാശരാണ്. പക്ഷെ ഞങ്ങള്‍ മുന്‍പോട്ടു പോകണം. ഈ സീസണില്‍ ഞങ്ങള്‍ക്കഭിമാനിക്കാന്‍ ധാരാളമുണ്ട്. ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയില്‍ നിന്നും പുഞ്ചിരിയില്‍ നിന്നും മറ്റാരും പ്രതീക്ഷിക്കാത്തതു ഞങ്ങള്‍ നേടി. അതില്‍ ഞാന്‍ സന്തോഷിക്കുന്നു’ മത്സരശേഷം വുകോമാനോവിച്ച് പറഞ്ഞു.

പെനാലിറ്റി ഷൂട്ട്ഔട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തളച്ചാണ് ഹൈദരാബാദ് എഫ്സി കിരീടം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്സണ്‍ സിങ് എന്നിവരുടെ മൂന്നു പെനാലിറ്റി കിക്കുകളും തടഞ്ഞ ഹൈദരാബാദ് എഫ്സി ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയാണ് ടീമിന്റെ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ പെനാലിറ്റി കിക്കില്‍ ആയുഷ് അധികാരി മാത്രമാണ് ലക്ഷ്യം കണ്ടത്. അനുവദിച്ച സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം വഴങ്ങിയതിനാലാണ് മത്സരം പെനാലിറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ