'പെനാലിറ്റി ഷൂട്ട് ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ എന്നു ഞാന്‍ ചോദിച്ചു, അപ്പോള്‍ അവിടെ ധാരാളം ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു'

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി പെനാല്‍റ്റി എടുക്കാനുള്ള കളിക്കാരുടെ ഓര്‍ഡറിലെ വിചിത്രമായ തീരുമാനങ്ങളെക്കുറിച്ച് പ്രതികരിച്ച് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച്. ചില സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കുമെന്നും ഷൂട്ട് ചെയ്യേണ്ട താരങ്ങള്‍ ചിലപ്പോള്‍ ലഭ്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ പെനാലിറ്റി ഷൂട്ടിനായും പരിശീലിക്കുന്നുണ്ടായിരുന്നു. ലെസ്‌കോവിച്ചായിരുന്നു അതില്‍ മുന്‍പില്‍ നിന്നിരുന്നത്. അദ്ദേഹത്തിന് ഉയര്‍ന്ന പാസ്സിങ്ങ് നിലവാരമുണ്ടായിരുന്നു. ചില സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കും. ഷൂട്ട് ചെയ്യേണ്ട താരങ്ങള്‍ ചിലപ്പോള്‍ ലഭ്യമായിരിക്കില്ല.’

‘ആ അവസരത്തില്‍ ഒരു പരിശീലകനെന്ന നിലയില്‍ പെനാലിറ്റി ഷൂട്ട് ഏറ്റെടുക്കാന്‍ താല്പര്യമുള്ള ആരെങ്കിലുമുണ്ടോ എന്ന് ഞാന്‍ ചോദിക്കണമായിരുന്നു. ഞാന്‍ ചോദിച്ചു, അവിടെ ധാരാളം ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു. കൈകള്‍ ഉയര്‍ന്നു കണ്ടു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.’

‘ഏറ്റവുമൊടുവില്‍ പെനാലിറ്റി എപ്പോഴും പെനാലിറ്റി ആണ്. ഞങ്ങളിതില്‍ നിരാശരാണ്. പക്ഷെ ഞങ്ങള്‍ മുന്‍പോട്ടു പോകണം. ഈ സീസണില്‍ ഞങ്ങള്‍ക്കഭിമാനിക്കാന്‍ ധാരാളമുണ്ട്. ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയില്‍ നിന്നും പുഞ്ചിരിയില്‍ നിന്നും മറ്റാരും പ്രതീക്ഷിക്കാത്തതു ഞങ്ങള്‍ നേടി. അതില്‍ ഞാന്‍ സന്തോഷിക്കുന്നു’ മത്സരശേഷം വുകോമാനോവിച്ച് പറഞ്ഞു.

പെനാലിറ്റി ഷൂട്ട്ഔട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തളച്ചാണ് ഹൈദരാബാദ് എഫ്സി കിരീടം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്സണ്‍ സിങ് എന്നിവരുടെ മൂന്നു പെനാലിറ്റി കിക്കുകളും തടഞ്ഞ ഹൈദരാബാദ് എഫ്സി ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയാണ് ടീമിന്റെ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ പെനാലിറ്റി കിക്കില്‍ ആയുഷ് അധികാരി മാത്രമാണ് ലക്ഷ്യം കണ്ടത്. അനുവദിച്ച സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം വഴങ്ങിയതിനാലാണ് മത്സരം പെനാലിറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം