ഐ ലീഗ്; ഗോകുലത്തിന്റെ തുടക്കം തോല്‍വിയോടെ

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിയുടെ തുടക്കം തോല്‍വിയോടെ. ആദ്യകളിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ചെന്നൈ സിറ്റിയാണ് ഗോകുലത്തെ തോല്‍പ്പിച്ചത്.

എല്‍വെദിന്‍ സ്‌ക്രിജെല്‍ (പെനാല്‍റ്റി 27), വിജയ് നാഗപ്പന്‍ (50) എന്നിവര്‍ ചെന്നൈയ്ക്കും ഡെന്നീസ് ആന്റ്വി (3) ഗോകുലത്തിനായും ഗോള്‍ നേടി. കളിയുടെ മൂന്നാം മിനിറ്റില്‍തന്നെ ഗോകുലം ലീഡെടുത്തിരുന്നു. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.

27ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച് എല്‍വെദിന്‍ ചെന്നൈയുടെ സമനിലഗോള്‍ കണ്ടെത്തി. 50ാം മിനിറ്റില്‍ അവ്ഡിക്കിന്റെ പാസ്സില്‍ നിന്ന് വിജയ് നാഗപ്പന്‍ ലക്ഷ്യം കണ്ടതോടെ ചെന്നൈ മുന്നിലെത്തി. പിന്നീട് ഗോകുലം തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. 14നു പഞ്ചാബ് എഫ്‌.സിയുമായാണു ഗോകുലത്തിന്റെ അടുത്ത മത്സരം.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കാണികളില്ലാതെയാണ് മത്സരങ്ങള്‍ നടക്കുന്നത്. പശ്ചിമ ബംഗാളിലെ നാല് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. സാള്‍ട്ട് ലേക്ക് സ്‌റേഡിയം, കല്യാണി സ്റ്റേഡിയം, മോഹന്‍ ബഗാന്‍ ഗ്രൗണ്ട്, കിഷോര്‍ ഭാരതി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.

Latest Stories

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു