'ഇന്ത്യന്‍ ടീമിനൊപ്പമുള്ള ദൗത്യം അവധിക്കാല പരിപാടി പോലെ'; പരിശീലകന്‍ സ്റ്റിമാച്ചിനെതിരെ തുറന്നടിച്ച് മുന്‍ നായകന്‍

ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെതിരെ വിമര്‍ശനവുമായി ദേശീയ ടീം മുന്‍ നായകന്‍ ദേബ്ജിത് ഘോഷ്. ഇന്ത്യന്‍ ടീമിനൊപ്പമുള്ള ദൗത്യം അവധിക്കാല പരിപാടി പോലെയാണ് സ്റ്റിമാച്ച് കാണുന്നതെന്ന് ഘോഷ് വിമര്‍ശിച്ചു. ഈ മാസം നടക്കാനിരിക്കുന്ന രണ്ട് സൗഹൃദമത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്‍ നായകന്റെ വിമര്‍ശനം.

സ്റ്റിമാച്ച് ഇപ്പോള്‍ ആളുകള്‍ക്ക് ചിരിക്കാനുള്ള വക നല്‍കികൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ ഏറ്റവും ഫോമിലുള്ള രണ്ട് കളിക്കാരെ(വിശാല്‍ കൈത്ത്, പ്രീതം കോട്ടാല്‍) ദേശീയ ടീം സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത് തികച്ചും ഞെട്ടിക്കുന്നതാണ്.

എനിക്കാരോടും പ്രത്യേകിച്ച് വിരോധമൊന്നുമില്ല. പക്ഷെ ഈ സ്‌ക്വാഡ് ദേശീയ ടീമിന്റെയാണോ അതോ ബെംഗളുരു എഫ്‌സിയുടേതാണോ എന്ന് എനിക്ക് ആശയക്കുഴപ്പമുണ്ട്, ഇന്ത്യന്‍ ടീമിനൊപ്പമുള്ള ദൗത്യം അവധിക്കാല പരിപാടി പോലെയാണ് സ്റ്റാമാച്ച് കാണുന്നത്, ഘോഷ് ട്വീറ്റ് ചെയ്തു.

ഏഴ് ബെംഗളുരു താരങ്ങളാണ് സൗഹൃദമത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചിരിക്കുന്നത്. മ്യാന്‍മാര്‍, കിര്‍ഗിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് ഈ മാസം അവസാനം ഇന്ത്യ സൗഹൃദമത്സരങ്ങള്‍ കളിക്കുന്നത്.

23 പേര്‍ അടങ്ങുന്ന പ്രധാന ടീമിനെയും 11 പേര്‍ അടങ്ങുന്ന ഒരു റിസര്‍വ് നിരയെയുമാണ് പ്രഖ്യാപിച്ചത്. ടീമിലെ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. പ്രധാന ടീമില്‍ മലയാളികള്‍ ആരും തന്നെയില്ല. റിസര്‍വ് നിരയില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരം സഹല്‍ അബ്ദുല്‍ സമദ് ഇടം നേടിയിട്ടുണ്ട്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി