നാല് തവണ വല കുലുക്കി അര്‍ജന്റീന, മൂന്നും ഓഫ്‌സൈഡ്; ഗോള്‍ വേട്ട തുടങ്ങി മെസി

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് സിയിലെ ആദ്യമത്സരത്തില്‍ ലയണല്‍ മെസിയുടെ ഗോളിലൂടെ ആദ്യ പകുതിയില്‍ മുന്നിലെത്തി അര്‍ജന്റീന മുന്നിലെത്തി (1-0). കോര്‍ണര്‍ കിക്ക് എടുക്കെ സൗദി ബോക്സിനകത്ത് അര്‍ജന്റീന താരം ലിയണാഡ്രോ പരേദസിനെ അല്‍ ബുലയാഹി വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കിയാണ് മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ഇതോടെ ലോകകപ്പിലെ മെസിയുടെ ഗോള്‍ നേട്ടം ഏഴായി ഉയര്‍ന്നു.

ഈ ഗോളിനു ശേഷം മൂന്നു തവണ കൂടി പന്ത് സൗദി വല കുലുക്കിയെങ്കിലും അതെല്ലാം ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങിയത് തിരിച്ചടിയായി. 22ാം മിനിറ്റില്‍ തകര്‍പ്പന്‍ ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ മെസി വീണ്ടും ആരാധകരെ ഇളക്കിമറിച്ചെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിളിച്ചു. പിന്നാലെ 28ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്സിലൂടെ അര്‍ജന്റീന വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി അത് ഓഫ് സൈഡ് വിളിച്ചു.

34ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതും ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങി. അര്‍ജന്റീന 4-2-3-1 ശൈലിയില്‍ കളിക്കുമ്പോള്‍ സൗദി അറേബ്യ 4-4-1-1 ശൈലിയിലാണ് കളിക്കുന്നത്. അപരാജിതരായി 36 മത്സരങ്ങള്‍ എന്ന പകിട്ടോടെയാണ് ഇന്ന് അര്‍ജന്റീന ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്.

ടീം- അര്‍ജന്റീന: എമിലിയാനോ മാര്‍ട്ടിനെസ്, ഓട്ടാമെന്‍ഡി, ടാഗ്ലിയാഫികോ, ക്രിസ്റ്റ്യന്‍ റൊമേറോ, മൊളീന, മാക് അലിസ്റ്റര്‍, ഡി പോള്‍, പാരഡെസ്, ഡി മരിയ, മാര്‍ട്ടിനെസ്, മെസ്സി, ഗോമസ് വില്ലവെര്‍ഡെ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക