മത്സരം നടക്കണം എന്ന് തീരുമാനിച്ചത് ഞങ്ങൾ ആണെങ്കിൽ അത് നടന്നിരിക്കുമെന്ന് ഫിഫ, അർജന്റീനയുടെ ബ്രസീലിന്റെയും ആഗ്രഹം നടന്നില്ല

കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മാറ്റിവെച്ച അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ബന്ധമായും കളിക്കണമെന്ന് ഫിഫ. ഇരു ടീമുകളും ളികകപ്പ് യോഗ്യത ഉറപ്പാക്കിയ സാഹചര്യത്തിൽ മത്സരം ഉപേക്ഷിക്കണം എന്നാണ് ഇരുടീമുകളും ആവശ്യപ്പെട്ടത്. എന്നാൽ കണക്കുപ്രകാരം നടക്കേണ്ട മത്സരം എന്തായാലും ഉണ്ടാകണം എന്ന നിലപാടിലാണ് ഫിഫ.

മത്സരം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അർജന്റീനയും ബ്രസീലും ഫിഫയെ സമീപിച്ചെങ്കിലും അപ്പീല്‍ കമ്മിറ്റി ഹർജി തള്ളുകയായിരുന്നു. വരുന്ന സെപ്തംബറിൽ ഈ മത്സരം നിർബന്ധമായും നടത്തണമെന്നാണ് ഫിഫ അറിയിക്കുന്നത്. കഴിഞ്ഞ വർഷം നടക്കാനിരുന്ന മത്സരം ബ്രസീൽ ആരോഗ്യ വിദഗ്ധർ തടസപ്പെടുത്തുക ആയിരുന്നു. ഇംഗ്ലീഷ് പ്രീമിയർലീഗിൽ കളിക്കുന്ന താരങ്ങൾ ക്വാറന്റീൻ രേഖകളിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം.

അതിനുശേഷം രണ്ട് ടീമുകൾക്കും പിഴയിട്ടിരുന്ന ഫിഫ അതിന്റെ തുക കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ട്ടിനെസ്, ലോ സെല്‍സോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നിരുന്നത്. ബ്രസീല്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി യുകെയില്‍ നിന്നെത്തിയ താരങ്ങള്‍ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്തായാലും ഒന്നാം സ്ഥാനക്കാരായി ബ്രസീലും രണ്ടാം സ്ഥാനക്കാരായി അരാജന്റീനയും യോഗ്യത നേടി കഴിഞ്ഞു. ഇരു രാജ്യങ്ങളിലെ പല സുപ്പർ താരങ്ങളുടെയും അവസാന ലോകകപ്പ് ആകുമെന്ന് ഉറപ്പായി ഐയ്‌ക്കെ ഇരുടീമുകൾക്കും കിരീടം മാത്രം ഖത്തറിൽ ലക്ഷ്യം.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ