ഫിഫ ദി ബെസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു; വിനീഷ്യസ് ജൂനിയറും ഐറ്റാന ബോൺമതിയും മികച്ച താരങ്ങൾ

ചൊവ്വാഴ്ച ദോഹയിൽ നടന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് സെറിമോണിയിൽ മികച്ച പുരുഷ താരമായി ബ്രസീലിൻ്റെയും റയൽ മാഡ്രിഡിൻ്റെയും ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെ തിരഞ്ഞെടുത്തു. സ്‌പെയിൻ, ബാഴ്‌സലോണ മിഡ്ഫീൽഡർ ഐറ്റാന ബോൺമതി തുടർച്ചയായി രണ്ടാം വർഷവും വനിതാ പുരസ്‌കാരം നേടി. റയൽ മാഡ്രിഡിനെ ലാലിഗ, ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ നേടാൻ 39 മത്സരങ്ങളിൽ നിന്നായി 24 ഗോളുകൾ നേടിയ വിനീഷ്യസ് ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനൽ വിജയത്തിലും വലകുലുക്കി.

സ്‌പെയിനിൻ്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മധ്യനിര താരം റോഡ്രിയെയും റയലിൽ സഹതാരമായ ഇംഗ്ലണ്ടിൻ്റെ ജൂഡ് ബെല്ലിംഗ്ഹാമിനെയും മറികടന്നാണ് ബ്രസീലിയൻ താരം അവാർഡ് നേടിയത്. ഒക്ടോബറിൽ റോഡ്രിയോടുള്ള മത്സരത്തിൽ ബാലൺ ഡി ഓർ നഷ്‌ടമായ 24-കാരൻ, അവാർഡ് വാങ്ങാൻ ദോഹയിൽ എത്തിയിരുന്നു. ബുധനാഴ്ച മെക്‌സിക്കോയുടെ പാച്ചൂക്കയ്‌ക്കെതിരായ ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഫൈനലിനായി റയൽ ഖത്തറിൽ ഉണ്ടായിരുന്നു.

വിനീഷ്യസ് ജൂനിയർ

“സാവോ ഗോൺകാലോയിലെ തെരുവുകളിൽ നഗ്നപാദനായി കളിച്ചപ്പോൾ ഇത് അസാധ്യമാണെന്ന് തോന്നി, ഇപ്പോൾ ഞാൻ ഇവിടെയുണ്ട്,” വിനീഷ്യസ് പറഞ്ഞു. ഒക്ടോബറിൽ തുടർച്ചയായി രണ്ടാം വർഷവും വനിതാ ബാലൺ ഡി ഓർ നേടിയ ബോൺമതി, സാംബിയയുടെ ബാർബ്ര ബാൻഡ, നോർവേയുടെ കരോലിൻ ഗ്രഹാം ഹാൻസെൻ എന്നിവരെ മറികടന്ന് ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നിലനിർത്തി. കഴിഞ്ഞ സീസണിൽ ബാഴ്‌സ ചാമ്പ്യൻസ് ലീഗ് നിലനിർത്തി, ഫെബ്രുവരിയിൽ സ്‌പെയിൻ നേഷൻസ് ലീഗ് നേടിയപ്പോൾ സെമി ഫൈനലിലും ഫൈനലിലും ബോൺമതി സ്‌കോർ ചെയ്തു.

ഐറ്റാന ബോൺമതി

“ഈ അവാർഡിന് ഞാൻ വളരെ നന്ദിയുള്ളവളാണ്, പക്ഷേ ഇത് ഒരു ടീം പ്രയത്നമാണെന്ന് ഞാൻ എപ്പോഴും പറയുന്നു.” ബോൺമതി പറഞ്ഞു.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ക്ലബ്ബിനെ ലീഗ് വിജയത്തിലേക്കും ചാമ്പ്യൻസ് ലീഗ് ഡബിളിലേക്കും നയിച്ചതിന് ശേഷം റയൽ മാഡ്രിഡിൻ്റെ കാർലോ ആൻസലോട്ടി മികച്ച പുരുഷ പരിശീലകനുള്ള അവാർഡ് നേടി. “ഇത് ക്ലബ്ബുമായും എൻ്റെ പ്രസിഡൻ്റുമായും എൻ്റെ കളിക്കാരുമായും, ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.” ആൻസലോട്ടി പറഞ്ഞു.

കഴിഞ്ഞ സീസണിൽ ചെൽസിയെ ഡബ്ല്യുഎസ്എൽ കിരീടത്തിലെത്തിച്ച ഈ വർഷത്തെ ഒളിമ്പിക് ഗെയിംസിൽ യുഎസിനെ സ്വർണമെഡലിലെത്തിച്ചതിന് ശേഷം എമ്മ ഹെയ്‌സ് മികച്ച വനിതാ പരിശീലകനുള്ള പുരസ്‌കാരം നേടി. ക്ലബ്ബിനൊപ്പം തുടർച്ചയായ അഞ്ചാം ലീഗ് വിജയമാണ് എമ്മ നേടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പ്രീമിയർ ലീഗിൽ എവർട്ടനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അർജൻ്റീന വിംഗർ നേടിയ സ്‌ട്രൈക്കിനുള്ള ഈ വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്‌കാസ് അവാർഡ് അലയാൻഡ്രോ ഗാർനാച്ചോ നേടി.

പുസ്കസ് അവാർഡ് നേടിയ അലയാൻഡ്രോ ഗാർനാച്ചോയുടെ ഗോൾ

ഈ വർഷം ജൂണിൽ ജമൈക്കയ്‌ക്കെതിരെ നേടിയ ഗോളിനുള്ള പുരസ്‌കാരം ബ്രസീലിൻ്റെ മാർട്ട വനിതാ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളിനുള്ള പ്രഥമ മാർട്ട അവാർഡ് നേടി. മികച്ച വനിതാ ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ഷിക്കാഗോ റെഡ് സ്റ്റാർസിൻ്റെ അമേരിക്കൻ താരം അലിസ നൈഹറും പുരുഷന്മാരുടെ അവാർഡ് അർജൻ്റീനയുടെ എമിലിയാനോ മാർട്ടിനെസും നേടി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ