ലോക കപ്പിന് ശേഷം നിർണായക തീരുമാനങ്ങൾ ഉണ്ടാകും, വ്യക്തത വരുത്തി ഫിഫ

വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങളുടെ നിശ്ചിത സമയം 100 മിനുട്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ഫിഫ. മത്സരങ്ങളുടെ സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി ഇപ്പോൾ മനസ്സിൽ ഇല്ല. ലോകകപ്പിന് ശേഷമേ എന്തെങ്കിലും തീരുമാനം ഉണ്ടാകു.

ലോകകപ്പ് കഴിയുന്നതോടെ സമയം 100 മിനിറ്റാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഫിഫ രംഗത്ത് എത്തിയത്. നാല് വർഷത്തിലും ലോകകപ്പ് നടത്തുന്നതിന് പകരം രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താൻ ആലോചന ഉണ്ടെന്ന് ഫിഫ അറിയിച്ചതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഫുട്ബോളിനെ ഫിഫ നശിപ്പിക്കുന്നു എന്ന അഭിപ്രായം പ്രചരിക്കുന്നതിനിടെയാണ് 100 മിനിറ്റ് കഥ എത്തിയത്.

എല്ലാ മത്സരത്തിനും എക്സ്ട്രാ 10 മിനിറ്റ് എന്ന നിർദേശം ഫിഫ തലവന്‍ ജിയോനി ഇന്‍ഫാന്റിനോ മുന്‍പോട്ട് വെച്ചിരുന്നു.  റഫറി തീരുമാനിക്കുന്ന എക്സ്ട്രാ ടൈം എന്ന നിയമത്തിന് പകരം എല്ലാ മത്സരത്തിനും 10 മിനിറ്റ് എക്സ്ട്രാ എന്ന ആലോചനയും ഫിഫ നടത്തുന്നുണ്ട്.

ലോകകപ്പിന് ശേഷം വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന് ഫുട്ബോൾ ലോകം ആകാംഷ യോടെയാണ് നോക്കുന്നത്

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി