ലോക കപ്പിന് ശേഷം നിർണായക തീരുമാനങ്ങൾ ഉണ്ടാകും, വ്യക്തത വരുത്തി ഫിഫ

വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങളുടെ നിശ്ചിത സമയം 100 മിനുട്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ഫിഫ. മത്സരങ്ങളുടെ സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി ഇപ്പോൾ മനസ്സിൽ ഇല്ല. ലോകകപ്പിന് ശേഷമേ എന്തെങ്കിലും തീരുമാനം ഉണ്ടാകു.

ലോകകപ്പ് കഴിയുന്നതോടെ സമയം 100 മിനിറ്റാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഫിഫ രംഗത്ത് എത്തിയത്. നാല് വർഷത്തിലും ലോകകപ്പ് നടത്തുന്നതിന് പകരം രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താൻ ആലോചന ഉണ്ടെന്ന് ഫിഫ അറിയിച്ചതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഫുട്ബോളിനെ ഫിഫ നശിപ്പിക്കുന്നു എന്ന അഭിപ്രായം പ്രചരിക്കുന്നതിനിടെയാണ് 100 മിനിറ്റ് കഥ എത്തിയത്.

എല്ലാ മത്സരത്തിനും എക്സ്ട്രാ 10 മിനിറ്റ് എന്ന നിർദേശം ഫിഫ തലവന്‍ ജിയോനി ഇന്‍ഫാന്റിനോ മുന്‍പോട്ട് വെച്ചിരുന്നു.  റഫറി തീരുമാനിക്കുന്ന എക്സ്ട്രാ ടൈം എന്ന നിയമത്തിന് പകരം എല്ലാ മത്സരത്തിനും 10 മിനിറ്റ് എക്സ്ട്രാ എന്ന ആലോചനയും ഫിഫ നടത്തുന്നുണ്ട്.

ലോകകപ്പിന് ശേഷം വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന് ഫുട്ബോൾ ലോകം ആകാംഷ യോടെയാണ് നോക്കുന്നത്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ