"അന്ന് മെസിക്കാണ് ബാലൺ ഡി ഓർ എന്ന് അറിഞ്ഞിട്ടും ഞങ്ങൾ കൈയ്യടിച്ചു, അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്"; തുറന്നടിച്ച് റോഡ്രി

ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡിയായിരുന്നു. എന്നാൽ ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റെ പേരായിരുന്ന് പുരസ്‌കാരം നേടാൻ ഏറ്റവും കൂടുതൽ കേട്ടിരുന്നത്. താരത്തിന് പുരസ്‌കാരം കിട്ടാത്തതിലുള്ള വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ വർഷം അന്താരാഷ്ട്ര മത്സരങ്ങളിൽ ബ്രസീൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു വിനി നടത്തിയിരുന്നത്. അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കാത്തതിനാൽ റയൽ മാഡ്രിഡ് താരങ്ങൾ എല്ലാവരും തന്നെ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

കഴിഞ്ഞ വർഷം ബാലൺ ഡി ഓർ സ്വന്തമാക്കിയത് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയായിരുന്നു. അന്ന് മെസിക്ക് കടുത്ത മത്സരം കൊടുത്ത താരമായിരുന്നു ഏർലിങ് ഹാളണ്ട്. ആ സംഭവത്തെ കുറിച്ചും, പുരസ്കാരത്തെ കാണേണ്ട രീതിയെ കുറിച്ചും റോഡ്രി പറഞ്ഞു.

റോഡ്രി പറയുന്നത് ഇങ്ങനെ:

“ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല. പുരസ്കാരത്തിനും അത് നൽകുന്നവർക്കും നൽകേണ്ട റെസ്‌പെക്ട് കൂടിയാണിത്. കഴിഞ്ഞ വർഷം എർലിങ് ഹാളണ്ട് അവാർഡ് ലഭിക്കുന്നതിന് തൊട്ടടുത്തായിരുന്നെന്ന് ഞാൻ ഓർക്കുന്നു. താരം അവാർഡ് വാങ്ങുന്നത് കാണാൻ ഞാനും അവിടെയെത്തിയിരുന്നു. പക്ഷേ കിട്ടിയത് മെസ്സിക്കായിട്ടും ഞങ്ങൾ കൈയടിച്ചു. കാരണം ബാലൺ ഡി ഓർ എന്നത് ഒരു താരത്തിനുള്ള അംഗീകാരമല്ല. ഒരു വർഷത്തിനുള്ള അംഗീകാരമാണ്. ഒരു വർഷം ഉടനീളമുള്ളതിനുള്ള അംഗീകാരം” റോഡ്രി പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം