ഗോള്‍മഴയില്‍ ഈസ്റ്റ് ബംഗാള്‍ മുങ്ങി; വിജയതീരമണഞ്ഞ് ഒഡീഷ

ഐഎസ്എല്ലില്‍ ഗോളുകള്‍ പെയ്തിറങ്ങിയ ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില്‍ ഒഡീഷ എഫ്‌സിക്ക് ജയം. നാലിനെതിരെ ആറു ഗോളുകള്‍ക്ക് കൊല്‍ക്കത്ത വമ്പന്‍ ഈസ്റ്റ് ബംഗാളിനെയാണ് ഒഡീഷ അതിജീവിച്ചത്. അവസാന ഇരുപത് മിനിറ്റിലാണ് മത്സരത്തിലെ ഭൂരിഭാഗം ഗോളുകളും പിറന്നത്. 90-ാം മിനിറ്റിലെ ഒന്നും ഇഞ്ചുറി ടൈമിലെ രണ്ടു ഗോളുകളും അതില്‍ ഉള്‍പ്പെടുന്നു.

ഹെക്റ്റര്‍ റോദാസും (30, 40 മിനിറ്റുകള്‍) അരിദയ് കബ്രേറയും (70, 90+3) നേടിയ ഇരട്ട ഗോളുകളാണ് ഒഡീഷയുടെ വിജയം ഉറപ്പിച്ചത്. ജാവി ഹെര്‍ണാണ്ടസും (45) ഇസാക് വാന്‍ലാല്‍റുതേലയും (83) ഒഡീഷയുടെ മറ്റു സ്‌കോറര്‍മാര്‍. അവസാന നിമിഷങ്ങളില്‍ ഡാനിയല്‍ ചിമ ചുക്വു (90, 90+2) ഈസ്റ്റ് ബംഗാളിനായി ഇരു വട്ടം ലക്ഷ്യം കണ്ടു. ഡാരന്‍ സിദോയ്ലും (13) തോങ് ഹോസ്ലം ഹോകിപും (81) ബംഗാളി കരുത്തരുടെ സ്‌കോര്‍ ഷീറ്റില്‍ പേരെഴുതി.

രണ്ടു ജയങ്ങളുമായി ഒഡീഷ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. മൂന്നു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി ഈസ്റ്റ് ബംഗാള്‍ പത്താമതാണ്.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി