താരങ്ങളോട് എന്ത് സമാധാനം പറയും, ഈസ്റ്റ് ബംഗാളിന് കനത്ത തിരിച്ചടി

ഐഎസ്എല്ലിലെ ഏഴാം സീസണില്‍ ടീമുകളെ വര്‍ദ്ധിപ്പിക്കേണ്ടെന്ന എഐഎഫ്എഫിന്റെ തീരുമാനം കൊല്‍ക്കത്തിയിലെ പ്രധാന ക്ലബുകളിലൊന്നായ ഈസ്റ്റ് ബംഗാളിന് ഏല്‍പിയ്ക്കുന്നത് കനത്ത ആഘാതം. അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ കളിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ ഒപ്പം കൂട്ടിയിരിക്കുന്നത്. അടുത്ത സീസണില്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലെത്തിയില്ലെങ്കില്‍ താരങ്ങളും ക്ലബും തമ്മിലുളള വലിയ പ്രശ്നത്തിന് ഇത് കാരണമാകും.

മറ്റേതൊരു ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബിനേക്കാളും കൂടുതല്‍ താരങ്ങളുമായി ഈ സീസണില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഈസ്റ്റ് ബംഗാള്‍ ആണ്. അടുത്ത കാലത്തായി തുടര്‍ച്ചയായി താരങ്ങളേ ഒപ്പുവെച്ചു കൊണ്ട് നിരന്തരം അവര്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

മുംബൈ സിറ്റി എഫ്‌സി പ്ലെയര്‍ മുഹമ്മദ് റഫീഖ്, ഇന്ത്യന്‍ ആരോസിന്റെ പ്രതിരോധ മിഡ്ഫീല്‍ഡര്‍ റിക്കി ഷാബോങ്, നോര്‍ത്ത് ഈസ്റ്റ് മിഡ്ഫീല്‍ഡര്‍ മിലന്‍ സിംഗ് തുടങ്ങിയവരെല്ലാം ഇതിനോടകം ഈസ്റ്റ് ബംഗാളിലെത്തി കഴിഞ്ഞു ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ് നടത്തിയ ആദ്യ നീക്കങ്ങളിലൊന്നാണ് എടികെയില്‍ നിന്നുള്ള ബല്‍വന്ത് സിംഗിന്റെ റോപ്പിംഗ്. അതിനുശേഷം സെഹ്നാജ് സിംഗ്, കാവിന്‍ ലോബോ, ബികാഷ് ജയ്രു എന്നിവരും ക്ലബ്ബില്‍ ചേര്‍ന്നു.

മോഹന്‍ ബഗാനില്‍ നിന്നുള്ള ശങ്കര്‍ റോയ്, ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നുള്ള കീഗന്‍ പെരേര, പഞ്ചാബ് എഫ്‌സിയില്‍ നിന്നുള്ള ഗിരിക് ഖോസ്ല, ഗോകുലം കേരളത്തില്‍ നിന്നുള്ള മുഹമ്മദ് ഇര്‍ഷാദ് എന്നിരും ഈസ്റ്റ് ബംഗാളുമായി ഉടന്‍ കരാറില്‍ ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സികെ വിനീതും റിനോ ആന്റോയുമെല്ലാം അവരുടെ നിരയിലെത്തുമെന്നും വാര്‍ത്തകളുണ്ട്.

ഇതിനിടെയാണ് ഈസ്റ്റ് ബംഗാളിന് കനത്ത അഘാതം ഏല്‍പിച്ച് കൊണ്ട് ഐഎസ്എല്‍ കളിയ്ക്കാനാകില്ലെന്ന വാര്‍ത്തയെത്തുന്നത്. ഇതോടെ ഐലീഗ് കളിയ്ക്കേണ്ടി വരുന്ന ഈസ്റ്റ് ബംഗാളില്‍ എത്ര താരങ്ങള്‍ കളിയ്ക്കുമെന്ന് കണ്ടറിയണം. ഇത് വലിയ പ്രതിസന്ധിയാകും കൊല്‍ക്കത്തന്‍ ടീമിന് ഉണ്ടാക്കുക.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി