താരങ്ങളോട് എന്ത് സമാധാനം പറയും, ഈസ്റ്റ് ബംഗാളിന് കനത്ത തിരിച്ചടി

ഐഎസ്എല്ലിലെ ഏഴാം സീസണില്‍ ടീമുകളെ വര്‍ദ്ധിപ്പിക്കേണ്ടെന്ന എഐഎഫ്എഫിന്റെ തീരുമാനം കൊല്‍ക്കത്തിയിലെ പ്രധാന ക്ലബുകളിലൊന്നായ ഈസ്റ്റ് ബംഗാളിന് ഏല്‍പിയ്ക്കുന്നത് കനത്ത ആഘാതം. അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ കളിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ ഒപ്പം കൂട്ടിയിരിക്കുന്നത്. അടുത്ത സീസണില്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലെത്തിയില്ലെങ്കില്‍ താരങ്ങളും ക്ലബും തമ്മിലുളള വലിയ പ്രശ്നത്തിന് ഇത് കാരണമാകും.

മറ്റേതൊരു ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബിനേക്കാളും കൂടുതല്‍ താരങ്ങളുമായി ഈ സീസണില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഈസ്റ്റ് ബംഗാള്‍ ആണ്. അടുത്ത കാലത്തായി തുടര്‍ച്ചയായി താരങ്ങളേ ഒപ്പുവെച്ചു കൊണ്ട് നിരന്തരം അവര്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

മുംബൈ സിറ്റി എഫ്‌സി പ്ലെയര്‍ മുഹമ്മദ് റഫീഖ്, ഇന്ത്യന്‍ ആരോസിന്റെ പ്രതിരോധ മിഡ്ഫീല്‍ഡര്‍ റിക്കി ഷാബോങ്, നോര്‍ത്ത് ഈസ്റ്റ് മിഡ്ഫീല്‍ഡര്‍ മിലന്‍ സിംഗ് തുടങ്ങിയവരെല്ലാം ഇതിനോടകം ഈസ്റ്റ് ബംഗാളിലെത്തി കഴിഞ്ഞു ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ് നടത്തിയ ആദ്യ നീക്കങ്ങളിലൊന്നാണ് എടികെയില്‍ നിന്നുള്ള ബല്‍വന്ത് സിംഗിന്റെ റോപ്പിംഗ്. അതിനുശേഷം സെഹ്നാജ് സിംഗ്, കാവിന്‍ ലോബോ, ബികാഷ് ജയ്രു എന്നിവരും ക്ലബ്ബില്‍ ചേര്‍ന്നു.

മോഹന്‍ ബഗാനില്‍ നിന്നുള്ള ശങ്കര്‍ റോയ്, ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നുള്ള കീഗന്‍ പെരേര, പഞ്ചാബ് എഫ്‌സിയില്‍ നിന്നുള്ള ഗിരിക് ഖോസ്ല, ഗോകുലം കേരളത്തില്‍ നിന്നുള്ള മുഹമ്മദ് ഇര്‍ഷാദ് എന്നിരും ഈസ്റ്റ് ബംഗാളുമായി ഉടന്‍ കരാറില്‍ ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സികെ വിനീതും റിനോ ആന്റോയുമെല്ലാം അവരുടെ നിരയിലെത്തുമെന്നും വാര്‍ത്തകളുണ്ട്.

ഇതിനിടെയാണ് ഈസ്റ്റ് ബംഗാളിന് കനത്ത അഘാതം ഏല്‍പിച്ച് കൊണ്ട് ഐഎസ്എല്‍ കളിയ്ക്കാനാകില്ലെന്ന വാര്‍ത്തയെത്തുന്നത്. ഇതോടെ ഐലീഗ് കളിയ്ക്കേണ്ടി വരുന്ന ഈസ്റ്റ് ബംഗാളില്‍ എത്ര താരങ്ങള്‍ കളിയ്ക്കുമെന്ന് കണ്ടറിയണം. ഇത് വലിയ പ്രതിസന്ധിയാകും കൊല്‍ക്കത്തന്‍ ടീമിന് ഉണ്ടാക്കുക.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ