ഒടുവില്‍ പൊട്ടിത്തെറിച്ച് കോപ്പലാശാനും

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൗമ്യതയുടെ ആള്‍രൂപം എന്ന് വിശേഷിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സി പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെയും നിയന്ത്രണം ഒടുവില്‍ നഷ്ടപ്പെട്ടു. ഐഎസ്എല്ലില്‍ എഫ്സി ഗോവയുമായുളള ജംഷഡ്പൂരിന്റെ മത്സര ശേഷം റഫറിയിംഗിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സ്റ്റീവ് കോപ്പല്‍.

മത്സരത്തിലെ റഫറിയിംഗ് പിഴവുകളാണ് കോപ്പലിനെ അസ്വസ്ഥനാക്കിയത്. മത്സരത്തില്‍ നിലവാരം കുറഞ്ഞതും മോശവുമായ റഫറിയിംഗ് ആയിരുന്നു എന്ന് കോപ്പല്‍ തുറന്നടിക്കുന്നു. മത്സരത്തില്‍ ജംഷഡ്പൂര്‍ വഴങ്ങേണ്ടി വന്ന രണ്ട് ഗോളുകളും അമ്പയറുടെ തെറ്റായ തീരുമാനം മൂലമാണെന്നാണ് കോപ്പല്‍ വിലയിരുത്തുന്നത്.

ഗോവ പെനാള്‍റ്റിയിലൂടെ നേടിയ ആദ്യ ഗോള്‍ ക്ലിയര്‍ ചലഞ്ച് ആയിരുന്നു എന്ന് പറഞ്ഞ കോപ്പല്‍ രണ്ടാം ഗോള്‍ ഓഫ് സൈഡായിരുന്നു എന്നും ആരോപിക്കുന്നു. റഫറിമാരെ കുറ്റം പറയുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ആളാണ് താനെന്നും എന്നാല്‍ ഇത്തരം റഫറിയിംഗിനെ കുറിച്ച് പറയാതിരിക്കാനായില്ലെന്നും കോപ്പല്‍ പറഞ്ഞു.

മത്സരം പരാജയപ്പെട്ടതോടെ ഐഎഎസ്എല്‍ വന്‍ തിരിച്ചടിയാണ് ജംഷഡ്പൂര്‍ നേരിടുന്നത്. മത്സരം ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിനെ മറികടക്കാന്‍ കോപ്പലിനും കൂട്ടര്‍ക്കും ആകുമായിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍