ബ്ലാസ്റ്റേഴ്സിന് പിന്നാലെ മാപ്പ് പറഞ്ഞ് പരിശീലകൻ ഇവാനും , മാപ്പ് പറയാതെ പിഴ കൊടുത്താൽ മതിയായിരുന്നു എന്ന് ആരാധകർ; പത്ത് മത്സരങ്ങളിലെ വിലക്കിൽ മാത്രം ഇനി ചോദ്യം

അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ അച്ചടക്കനടപടികൾ പുറത്ത് വിട്ടതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയായിരുന്നു. ഇപ്പോഴിതാ ക്ലബിന് ശേഷം അത്തരത്തിൽ ക്ഷമാപണം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും. ബാംഗ്ളൂരിന്തിരായ മത്സരത്തിൽ നിന്ന് ഇറങ്ങി പോയതിന് പിന്നാലെ ഉണ്ടായ വിവാദത്തിൽ ഖേദപ്രകടനം നടത്തി എത്തിയ ബ്ലാസ്റ്റേഴ്‌സ് മേലിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കില്ല എന്ന ഉറപ്പും നൽകിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ക്ഷമ പറയാതെ പിഴ തുക കൂടുതൽ കൊടുക്കും എന്നാണ് ആരാധകർ കരുതിയതെങ്കിലും പ്രശ്‌നം വഷളാകുന്നതിന് മുമ്പ് അദ്ദേഹം ഖേദ പ്രകടനം നടത്തി എത്തുക ആയിരുന്നു.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നതിന്റെ ചുരുക്കം ഇങ്ങനെ- ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുകയും കാണുകയും ചെയ്യുന്നത് എല്ലാ ഫുട്ബോൾ പ്രേമികൾക്കും തീർച്ചയായും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ആരാധകർ, കളിക്കാർ, സാങ്കേതിക & മെഡിക്കൽ സ്റ്റാഫ്, മീഡിയ തുടങ്ങിയവർ ഈ മനോഹരമായ ഗെയിമിലെ വികാരവും സ്നേഹവും നൽകുന്നു. ആ സ്നേഹമൊന്നും വിലമതിക്കാനാവാത്തതാണ്.

ലോകമെമ്പാടുമുള്ള കായിക വേദികളിൽ അച്ചടക്കവും മാന്യതയും പാലിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സംഭവിച്ച ഈ കാര്യങ്ങൾ നടക്കാൻ പാടില്ലാത്തതാണ്, അത്തരമൊരു നിമിഷത്തിന്റെ ഭാഗമായതിൽ ഞാൻ ഖേദിക്കുന്നു. സഹാനുഭൂതിയോടെയും പുഞ്ചിരിയോടെയും നാമെല്ലാവരും നമ്മുടെ അടുത്ത വെല്ലുവിളികളെ സ്വീകരിക്കുകയും നല്ല ഭാവിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും വേണം.

എന്തായാലും പരിശീലകനും മാപ്പ് പറഞ്ഞതോട് കൂടി ഈ പ്രശ്‌നം അവസാനിക്കുകയാണ്. ഇനി പരിശീലകന്റെ 10 മത്സരങ്ങളിലെ വിലക്ക് നീക്കുമോ എന്ന കാര്യമാണ് കണ്ടറിയേണ്ടത്. ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി കേരളത്തിന്റെ മണ്ണിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരമാണ്. അവിടെ ഏപ്രിൽ 16 ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂരിനെ നേരിടുന്നുണ്ട്.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ