ചെൽസിയിൽ അടിമുടി മാറ്റത്തിനായി ആഹ്വാനം ചെയ്ത് കോച്ച് എൻസോ മരെസ്ക

കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗിലെ അണ്ടർ അച്ചീവേഴ്സിന്റെ ഭാവി മാറ്റാൻ പുതിയ ചെൽസി കോച്ച് എൻസോ മരെസ്ക പുതിയ പദ്ധതികൾ ആഹ്വാനം ചെയ്തു. ക്ലബ്ബിന്റെ സംസ്കാരം മാറ്റാനും ടീമിലേക്ക് കൂടുതൽ അക്രമകാത്മകത കൊണ്ടുവരാനും പുതിയ ശൈലികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മരെസ്ക. മുൻ മാനേജർ മൗറിസിയോ പോച്ചെട്ടിനോയുടെ കീഴിൽ ആറാം സ്ഥാനവും യൂറോപ്യൻ ടൂർണമെന്റിൽ കോൺഫറൻസ് ലീഗ് യോഗ്യതയുമാണ് ചെൽസിക്കുള്ളത്. കഴിഞ്ഞ സീസണിൽ ഉടനീളം ചെൽസി പ്രീമിയർ ലീഗ് ടേബിളിന്റെ മധ്യനിരയിലായിരുന്നു.

44 കാരനായ മരെസ്ക തൻ്റെ ആദ്യ സീസണിൽ തന്നെ ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിലേക്കുള്ള പ്രമോഷനിലേക്ക് ലെസ്റ്റർ സിറ്റിയെ നയിച്ചു. “ഈ നിമിഷത്തിൽ, നിങ്ങൾ ഒരു ക്ലബിൽ ചേരുമ്പോൾ, ക്ലബ്ബും ടീമും മെച്ചപ്പെടുത്തേണ്ടതും ശരിയായ കാര്യങ്ങൾ ചെയ്യേണ്ടതും എന്താണെന്ന് വിശകലനം ചെയ്യാൻ നിങ്ങൾ ശ്രമിക്കുന്നു,” മരെസ്ക തിങ്കളാഴ്ച തൻ്റെ ആദ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം, ആരാധകർക്ക് അഭിമാനിക്കാൻ കഴിയുന്ന ശരിയായ മാനസികാവസ്ഥയും സംസ്കാരവും എത്രയും വേഗം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്. ഞങ്ങൾ പന്ത് കൈവശം ഉള്ളപ്പോഴും പന്ത് ഇല്ലാത്തപ്പോഴും ആക്രമണാത്മക ടീമാകാൻ പോകുകയാണ്, ആരാധകരും ക്ലബ്ബും തമ്മിൽ, പ്രതേകിച്ചു ഹോം മത്സരങ്ങളിൽ ഈ ബന്ധം സൃഷ്ടിക്കേണ്ടതുണ്ട്.”

എൻസോ മരെസ്കയും പെപ് ഗ്വാർഡിയോളയും

ചെൽസിയുടെ ഏഴാമത്തെ ഇറ്റാലിയൻ മാനേജരാണ് മരെസ്ക, ലണ്ടൻ ക്ലബിൽ ആറ് പ്രധാന ട്രോഫികൾ നേടിയ കാർലോ ആൻസലോട്ടി, അൻ്റോണിയോ കോണ്ടെ, റോബർട്ടോ ഡി മാറ്റിയോ എന്നിവരെ പിന്തുടരാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. പ്രീമിയർ ലീഗിലെ ആദ്യ ഇറ്റാലിയൻ മാനേജരായ ജിയാൻലൂക്ക വിയാലിയാണ് ചെൽസിയെ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലേക്ക് നയിച്ചത്. “[ഞാൻ ചേർന്നു] എന്നതിൻ്റെ ഒരു കാരണം ഇവിടെ വീണ്ടും ഒരു ഇറ്റാലിയൻ മാനേജരാകുന്നതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഒരു ക്ലബ് എന്ന നിലയിലും കുടുംബമെന്ന നിലയിലും ഇറ്റാലിയൻ ജനതയ്‌ക്കിടയിലും നന്നായി പ്രവർത്തിക്കുന്ന എന്തെങ്കിലും ചെൽസിക്ക് ഇടയിൽ ഉണ്ടായിരിക്കാം,” മാരെസ്ക പറഞ്ഞു.

ചെൽസിയുടെ ചുമതലയുള്ള തൻ്റെ ആദ്യ ലീഗ് മത്സരത്തിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ എൻസോ മരെസ്ക നേരിടും. മുമ്പ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ നേടിയ സീസണിൽ അദ്ദേഹത്തിന്റെ അസിസ്റ്റൻ്റായി എൻസോ മരെസ്ക പ്രവർത്തിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ