ചെൽസിയിൽ അടിമുടി മാറ്റത്തിനായി ആഹ്വാനം ചെയ്ത് കോച്ച് എൻസോ മരെസ്ക

കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗിലെ അണ്ടർ അച്ചീവേഴ്സിന്റെ ഭാവി മാറ്റാൻ പുതിയ ചെൽസി കോച്ച് എൻസോ മരെസ്ക പുതിയ പദ്ധതികൾ ആഹ്വാനം ചെയ്തു. ക്ലബ്ബിന്റെ സംസ്കാരം മാറ്റാനും ടീമിലേക്ക് കൂടുതൽ അക്രമകാത്മകത കൊണ്ടുവരാനും പുതിയ ശൈലികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മരെസ്ക. മുൻ മാനേജർ മൗറിസിയോ പോച്ചെട്ടിനോയുടെ കീഴിൽ ആറാം സ്ഥാനവും യൂറോപ്യൻ ടൂർണമെന്റിൽ കോൺഫറൻസ് ലീഗ് യോഗ്യതയുമാണ് ചെൽസിക്കുള്ളത്. കഴിഞ്ഞ സീസണിൽ ഉടനീളം ചെൽസി പ്രീമിയർ ലീഗ് ടേബിളിന്റെ മധ്യനിരയിലായിരുന്നു.

44 കാരനായ മരെസ്ക തൻ്റെ ആദ്യ സീസണിൽ തന്നെ ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിലേക്കുള്ള പ്രമോഷനിലേക്ക് ലെസ്റ്റർ സിറ്റിയെ നയിച്ചു. “ഈ നിമിഷത്തിൽ, നിങ്ങൾ ഒരു ക്ലബിൽ ചേരുമ്പോൾ, ക്ലബ്ബും ടീമും മെച്ചപ്പെടുത്തേണ്ടതും ശരിയായ കാര്യങ്ങൾ ചെയ്യേണ്ടതും എന്താണെന്ന് വിശകലനം ചെയ്യാൻ നിങ്ങൾ ശ്രമിക്കുന്നു,” മരെസ്ക തിങ്കളാഴ്ച തൻ്റെ ആദ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം, ആരാധകർക്ക് അഭിമാനിക്കാൻ കഴിയുന്ന ശരിയായ മാനസികാവസ്ഥയും സംസ്കാരവും എത്രയും വേഗം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്. ഞങ്ങൾ പന്ത് കൈവശം ഉള്ളപ്പോഴും പന്ത് ഇല്ലാത്തപ്പോഴും ആക്രമണാത്മക ടീമാകാൻ പോകുകയാണ്, ആരാധകരും ക്ലബ്ബും തമ്മിൽ, പ്രതേകിച്ചു ഹോം മത്സരങ്ങളിൽ ഈ ബന്ധം സൃഷ്ടിക്കേണ്ടതുണ്ട്.”

എൻസോ മരെസ്കയും പെപ് ഗ്വാർഡിയോളയും

ചെൽസിയുടെ ഏഴാമത്തെ ഇറ്റാലിയൻ മാനേജരാണ് മരെസ്ക, ലണ്ടൻ ക്ലബിൽ ആറ് പ്രധാന ട്രോഫികൾ നേടിയ കാർലോ ആൻസലോട്ടി, അൻ്റോണിയോ കോണ്ടെ, റോബർട്ടോ ഡി മാറ്റിയോ എന്നിവരെ പിന്തുടരാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. പ്രീമിയർ ലീഗിലെ ആദ്യ ഇറ്റാലിയൻ മാനേജരായ ജിയാൻലൂക്ക വിയാലിയാണ് ചെൽസിയെ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലേക്ക് നയിച്ചത്. “[ഞാൻ ചേർന്നു] എന്നതിൻ്റെ ഒരു കാരണം ഇവിടെ വീണ്ടും ഒരു ഇറ്റാലിയൻ മാനേജരാകുന്നതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഒരു ക്ലബ് എന്ന നിലയിലും കുടുംബമെന്ന നിലയിലും ഇറ്റാലിയൻ ജനതയ്‌ക്കിടയിലും നന്നായി പ്രവർത്തിക്കുന്ന എന്തെങ്കിലും ചെൽസിക്ക് ഇടയിൽ ഉണ്ടായിരിക്കാം,” മാരെസ്ക പറഞ്ഞു.

ചെൽസിയുടെ ചുമതലയുള്ള തൻ്റെ ആദ്യ ലീഗ് മത്സരത്തിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ എൻസോ മരെസ്ക നേരിടും. മുമ്പ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ നേടിയ സീസണിൽ അദ്ദേഹത്തിന്റെ അസിസ്റ്റൻ്റായി എൻസോ മരെസ്ക പ്രവർത്തിച്ചിരുന്നു.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി