അവര്‍ മഞ്ഞപ്പടയുടെ പേരില്‍ പക വീട്ടി, പിന്നെ മാപ്പ് പറഞ്ഞ് തടിതപ്പി, തുറന്നടിച്ച് സി.കെ വിനീത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തെറ്റിദ്ധരിപ്പിച്ച് താന്‍ മഞ്ഞപ്പടയ്‌ക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചതായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീത്. മലയാള ടിവി കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുമായുള്ള തര്‍ക്കത്തെ കുറിച്ചുള്ള ഷൈജുവിന്റെ ചോദ്യത്തിനാണ് വിനീത് ഇക്കാര്യം പറഞ്ഞത്. “”ഫാന്‍സ് അബ്യുസ് ചെയ്യുന്ന സമയത്ത് അത് പാടില്ലെന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ചെന്നയിന്‍ എഫ്.സി ക്ക് വേണ്ടി നാട്ടില്‍ കളിക്കാന്‍ എത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. മഞ്ഞപ്പട എക്‌സിക്യൂട്ടീവ് എറണാകുളം വിംഗ് എന്നാണ് തോന്നുന്നു ഗ്രൂപ്പിന്റെ പേര്, ആ 19 മെംബേര്‍സ് മെമ്പേഴ്സുള്ള ഗ്രൂപ്പില്‍ നിന്നാണ് ആ വോയിസ് ക്ലിപ്പ് പുറത്തേക്ക് വന്നത്.

അവിടെ നിന്ന് അത് പല ഗ്രൂപ്പുകളിലേക്ക് പടര്‍ന്നു. ആ ഗ്രൂപ്പിലുള്ള 19 ആള്‍ക്കാര്‍ക്ക് എതിരെ മാത്രമേ ഞാന്‍ സംസാരിച്ചിട്ടുള്ളു, അതെങ്ങനെയാണ് മൊത്തം മഞ്ഞപ്പടയ്ക്ക് എതിരായി മാറിയതെന്ന് എനിക്ക് അറിയില്ല. അതിന് ശേഷം അവര്‍ ക്ഷമ ചോദിച്ചു കത്ത് നല്‍കിയതോടെ കേസ് അവിടെ അവസാനിപ്പിച്ചു” വിനീത് പറയുന്നു.

പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പോയപ്പോള്‍ ഇത്തരം കാര്യങ്ങളോട് തല്ലു കൂടാന്‍ പോയിട്ടില്ല. ഇവിടെ നിന്നപ്പോള്‍ എന്റെ ടീമിന്റെ ഫാന്‍സ് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല എന്നതു കൊണ്ടാണ് ഞാന്‍ അങ്ങനെ പ്രതികരിച്ചത്. മഞ്ഞപ്പട നമ്പര്‍ വണ്‍ അല്ല എന്നത് മുമ്പൊരിക്കല്‍ ഒരു ഇന്റര്‍വ്യൂയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ വന്നത് രണ്ടായിരത്തിഅഞ്ഞൂറ് പേരാണ്. അതിനേക്കാള്‍ കൂടുതല്‍ കാണികളുള്ള സ്റ്റേഡിയങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലാണ് ഫുട്ബാള്‍ ഫാന്‍സ് ഉണ്ടാവുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഗ്യാലറിയിലുണ്ടാവുന്നവരാണ് യഥാര്‍ത്ഥ ഫുട്‌ബോള്‍ ഫാന്‍സ്. 60, 000 പേര്‍ കളികാണാന്‍ വന്നപ്പോള്‍ മഞ്ഞപ്പട നമ്പര്‍ 1 ആണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, അല്ലാതെ അവരെ ഞാന്‍ അടച്ചാക്ഷേപിച്ചിട്ടില്ല. പറയാനുള്ളത് എന്നും പറഞ്ഞു തന്നെയാണ് എന്റെ ശീലം” വിനീത് കൂട്ടിചേര്‍ത്തു.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ