അടിയും ഇടിയും റെഡ് കാർഡും പതിവുപോലെ മോശം റഫറിയിങ്ങും, മുംബൈയിൽ ബ്ലാസ്റ്റേഴ്സിന് തോൽവി; അവസാനം വരെ പൊരുതി കളിച്ച് മഞ്ഞപ്പട

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. മുംബൈ സിറ്റിക്ക് എതിരെ അവരുടെ തട്ടകത്തിൽ സീസണിലെ മൂന്നാമത്തെ മത്സരം കളിച്ച ബാസ്റ്റേഴ്സിന് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവ് തന്നെയാണ് ഗോളുകൾക്ക് കാരണമായത് എങ്കിൽ മനോഹരമായ ടീം പ്ലേയുടെ അടയാളം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോൾ. ആദ്യ പകുതിയുടെ അധിക സമയത്ത് പ്രീതം കോട്ടലിന്റെ പിഴവ് മുതലെടുത്ത് ജോർജെ പെരേര ഡയസ് പന്ത് വലയിലേക്ക് തൊടുത്ത് വിട്ട് ലാലാംഗ്മാവിയ റാൽറ്റെ രണ്ടാം ഗോൾ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ആശ്വാസ ഗോൾ കണ്ടെത്തി.

തുടക്കം മുതൽ ആവേശം സമ്മാനിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ പൂർണ്ണ ആധിപത്യം മുംബൈക്ക് തന്നെ ആയിരുന്നു. തുടക്കം കിട്ടിയ ഒന്നോ രണ്ടോ അവസരങ്ങൾ ഒഴിച്ചുനിർത്തിയാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയ്ക്ക് പിടിപ്പത് പണിയാണ് മുംബൈ മുന്നേറ്റ നിര കൊടുത്തത്. പ്രതിരോധം ചില സമയങ്ങളിൽ വളരെ ശ്രദ്ധിച്ചതുകൊണ്ട് മാത്രമാണ് കൂടുതൽ ഗോൾ ബ്ലാസ്റ്റേഴ്‌സ് പിടിച്ചുനിന്നത്. എന്നാൽ ഒന്നാം പകുതിയുടെ അധിക സമയത്തെ ഒരു ചെറിയ അലസത പ്രീതത്തിന്റെ പിഴവ് സ്വന്തം വലയിൽ എത്തുന്ന രീതിയിൽ കാര്യങ്ങൾ എത്തി. ഡയസിന്റെ തലോടൽ കൂടി ആയതോടെ അത് ഗോളായി.

രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്ന് കളിച്ച ബ്ലാസ്റ്റേഴ്സിന് പ്രതിഫലം ആയി കിട്ടിയതായിരുന്നു ഡാനിഷിന്റെ ഗോൾ. സന്ദീപിന്റെ മികച്ച പാസ് ഹെഡർ ആയി തൊടുത്ത് വിടുമ്പോൾ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആറാടി. തുടർന്നും നന്നായി ബ്ലാസ്റ്റേഴ്‌സ് കളിച്ചെങ്കിലും പ്രീതവും ഗോളി സച്ചിനും തമ്മിൽ ഉള്ള ധാരണ ഇല്ലായ്മയുടെ ഫലം മുതലെടുത്ത് റാൽറ്റെ രണ്ടാം ഗോൾ നേടുക ആയിരുന്നു.

കളിയുടെ അവസാനം കാർഡുകളുടെ പേരിലും, റഫറിയുട പിഴവിന്റെ പേരിലും ഓർമിപ്പിക്കപ്പെടും.. ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിങ്കിച്ചും മുംബൈയുടെ യോൽ വാൻ നിഫും ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. മുംബൈയുടെ ചില ഫൗളൊക്കെ റഫറി കണ്ടില്ലെന്ന് നടിച്ചു. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണിത്. മുംബൈയുടെ രണ്ടാം ജയവും. തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണു. മുംബൈ രണ്ടാമതെത്തി. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറ് പോയിന്റുണ്ട്. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്. 21 ആം തിയതി സ്വന്തം മണ്ണിൽ ബ്ലാസ്റ്റേഴ്സിന് എതിരാളി നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ